കൊച്ചി: പ്രളയ ബാധിതർക്കുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്ന രണ്ടാം അപ്പീൽ അഥോറിറ്റിയായി സ്ഥിരം ലോക് അദാലത്തിനെ ഹൈക്കോടതി നിയോഗിച്ചു.
സ്വതന്ത്ര ജുഡീഷൽ അധികാരമുള്ള സ്ഥിരം ലോക് അദാലത്തിനെ നോമിനേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ നീതി ഉറപ്പാക്കാൻ കഴിയൂവെന്നും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. സ്ഥിരം ലോക് അദാലത്തിനെ രണ്ടാം അപ്പീൽ അഥോറിറ്റിയായി നിയോഗിക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കുന്നത് കാലതാമസമുണ്ടാക്കും.
പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുന്നതുകൂടി കണക്കിലെടുത്ത് വിജ്ഞാപനത്തിനായി കാത്തു നിൽക്കുന്നില്ലെന്നും നിലവിലുള്ള സ്ഥിരം ലോക് അദാലത്തിനെ അപ്പീൽ അഥോറിറ്റിയായി നിയോഗിക്കുകയാണെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ആദ്യ രണ്ടു തലങ്ങളിലെയും ഉദ്യോഗസ്ഥർ ഉത്തരവുകൾ നൽകുന്പോൾ അപ്പീൽ എവിടെ നൽകണമെന്നും സമയപരിധി എത്രയാണെന്നും ഉത്തരവുകളിൽ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
നിലവിലെ ഒന്നാം അപ്പീൽ അധികാരിയായ ജില്ലാ കളക്ടറുടെ തീർപ്പിൽ ആക്ഷേപമുള്ളവർക്ക് 60 ദിവസത്തിനുള്ളിൽ സ്ഥിരം ലോക് അദാലത്തിന് അപ്പീൽ നൽകാനാവും. പ്രളയബാധിതരുടെ പരാതികൾ പരിഹരിക്കാൻ ദ്വിതല സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലാതലങ്ങളിൽ പരാതികൾ ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള സബ് കളക്ടർ അല്ലെങ്കിൽ എഡിഎം പരിഗണിക്കും. ഇതിന്റെ അപ്പീൽ അധികാരി ദുരന്ത നിവാരണസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ്.
എന്നാൽ ജുഡീഷൽ അധികാരമുള്ള സ്വതന്ത്ര അഥോറിറ്റിക്കു മുന്നിൽ അപ്പീൽ നൽകാൻ നിലവിൽ സംവിധാനമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് സ്ഥിരം ലോക് അദാലത്തിനെ നിയമിച്ച് കോടതി ഉത്തരവായത്.
സ്വതന്ത്ര ജുഡീഷൽ അധികാരമുള്ള സ്ഥിരം ലോക് അദാലത്തിനെ നോമിനേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ നീതി ഉറപ്പാക്കാൻ കഴിയൂവെന്നും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. സ്ഥിരം ലോക് അദാലത്തിനെ രണ്ടാം അപ്പീൽ അഥോറിറ്റിയായി നിയോഗിക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കുന്നത് കാലതാമസമുണ്ടാക്കും.
പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുന്നതുകൂടി കണക്കിലെടുത്ത് വിജ്ഞാപനത്തിനായി കാത്തു നിൽക്കുന്നില്ലെന്നും നിലവിലുള്ള സ്ഥിരം ലോക് അദാലത്തിനെ അപ്പീൽ അഥോറിറ്റിയായി നിയോഗിക്കുകയാണെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ആദ്യ രണ്ടു തലങ്ങളിലെയും ഉദ്യോഗസ്ഥർ ഉത്തരവുകൾ നൽകുന്പോൾ അപ്പീൽ എവിടെ നൽകണമെന്നും സമയപരിധി എത്രയാണെന്നും ഉത്തരവുകളിൽ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
നിലവിലെ ഒന്നാം അപ്പീൽ അധികാരിയായ ജില്ലാ കളക്ടറുടെ തീർപ്പിൽ ആക്ഷേപമുള്ളവർക്ക് 60 ദിവസത്തിനുള്ളിൽ സ്ഥിരം ലോക് അദാലത്തിന് അപ്പീൽ നൽകാനാവും. പ്രളയബാധിതരുടെ പരാതികൾ പരിഹരിക്കാൻ ദ്വിതല സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലാതലങ്ങളിൽ പരാതികൾ ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള സബ് കളക്ടർ അല്ലെങ്കിൽ എഡിഎം പരിഗണിക്കും. ഇതിന്റെ അപ്പീൽ അധികാരി ദുരന്ത നിവാരണസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ്.
എന്നാൽ ജുഡീഷൽ അധികാരമുള്ള സ്വതന്ത്ര അഥോറിറ്റിക്കു മുന്നിൽ അപ്പീൽ നൽകാൻ നിലവിൽ സംവിധാനമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് സ്ഥിരം ലോക് അദാലത്തിനെ നിയമിച്ച് കോടതി ഉത്തരവായത്.