കൊച്ചി: കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്തിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജീവനക്കാരുടെ പട്ടിക നൽകാൻ മണിക്കൂറുകൾ മാത്രം വൈകിയതിനു നടപടിയെടുത്തതു സ്വേച്ഛാപരമാണെന്നു സിംഗിൾബെഞ്ച് പറഞ്ഞു.
സിൻഡിക്കറ്റ് അംഗങ്ങളുടെ ഭാവനയ്ക്കും താത്പര്യത്തിനുമനുസരിച്ചു വിസിമാർ പ്രവർത്തിക്കരുതെന്നും സ്ഥാപനത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണു പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസിയുടെ ഓഫീസിനു മുന്നിൽ സമരം ചെയ്ത ജീവനക്കാരുടെ പേരു വിവരങ്ങൾ ലഭ്യമാക്കുന്നതിനു വൈകിയെന്നാരോപിച്ചായിരുന്നു രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. അന്നു വൈകുന്നേരം തന്നെ സമരക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. അടുത്തദിവസം രാവിലെ ഇതു വിസിക്കു സമർപ്പിച്ചു. എന്നാൽ നിർദേശം നടപ്പാക്കാൻ ഒരു ദിവസം വൈകിയെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
സിൻഡിക്കറ്റ് അംഗങ്ങളുടെ ഭാവനയ്ക്കും താത്പര്യത്തിനുമനുസരിച്ചു വിസിമാർ പ്രവർത്തിക്കരുതെന്നും സ്ഥാപനത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണു പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസിയുടെ ഓഫീസിനു മുന്നിൽ സമരം ചെയ്ത ജീവനക്കാരുടെ പേരു വിവരങ്ങൾ ലഭ്യമാക്കുന്നതിനു വൈകിയെന്നാരോപിച്ചായിരുന്നു രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. അന്നു വൈകുന്നേരം തന്നെ സമരക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. അടുത്തദിവസം രാവിലെ ഇതു വിസിക്കു സമർപ്പിച്ചു. എന്നാൽ നിർദേശം നടപ്പാക്കാൻ ഒരു ദിവസം വൈകിയെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്യുകയായിരുന്നു.