തിരുവനന്തപുരം: ദേശീയ തലത്തിൽ ഇടതുപക്ഷം നിർണായക ശക്തിയായി മാറുന്പോഴല്ലാതെ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭയിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വർധിച്ചാൽ മാത്രമേ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയെന്നത് ഉറപ്പുവരുത്താൻ കഴിയൂ എന്ന് എൽഡിഎഫ് നേതൃത്വം നൽകുന്ന കേരള സംരക്ഷണ യാത്രയോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
2004 ൽ ബിജെപി സർക്കാരിനെ പുറത്താക്കാൻ കഴിഞ്ഞത് ഇടതുപക്ഷം നിർണായക ശക്തിയായി മാറിയതുകൊണ്ടാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബദൽ ശക്തിയായി മാറാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ഒരുമിപ്പിച്ചു കൊണ്ടേ ബിജെപിയെ പുറത്താക്കാൻ കഴിയൂ.
2014 ലെ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷികളുടെ ഏകോപനമുണ്ടായില്ല. അന്ന് 31 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കു ലഭിച്ചത്. 69 ശതമാനം വോട്ടു നേടിയ വിവിധ രാഷ്ട്രീയ കക്ഷികൾ ഭിന്നിച്ച് മത്സരിച്ചപ്പോഴാണ് ആ അവസരം മുതലെടുത്ത് ബിജെപി ലോക്സഭയിൽ ഭൂരിപക്ഷം നേടിയത്. അന്ന് 42 കക്ഷികളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് എൻഡിഎയിലെ പല പ്രമുഖ കക്ഷികളും ആ മുന്നണിയെ ഉപേക്ഷിച്ചിരിക്കയാണ്.
തെലുങ്കുദേശം പാർട്ടിയും പിഡിപിയും എൻഡിഎ വിട്ടു. ബിഹാറിലെ പ്രമുഖ പാർട്ടികൾ എൻഡിഎ വിട്ടു. ശിവസേന ബിജെപിയുമായി നിരന്തര കലഹത്തിലുമാണ്. ഈ സാഹചര്യത്തിൽ ബിജെപിക്കോ എൻഡിഎയ്ക്കോ ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല. അവർക്കു മാത്രമല്ല ഒരു രാഷ്ട്രീയകക്ഷിക്കും തനിച്ച് ഭൂരിപക്ഷം കിട്ടാൻ പോകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായി ഇടപെടാൻ കഴിയും. ഇടതുപക്ഷം നിർണായക ശക്തിയായി മാറുന്പോൾ അതിന്റെ നേട്ടം കേരളത്തിനു കിട്ടും. ഇടതുപക്ഷം നിർണായക ശക്തിയായി മാറുമെന്ന സ്ഥിതിയുള്ള ഘട്ടത്തിലെല്ലാം കേരളം ഇടതുപക്ഷത്തിനൊപ്പം തന്നെ നിൽക്കുമെന്നും കോടിയേരി പറഞ്ഞു.
പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കാൻ സിപിഎം തീരുമാനിച്ചിട്ടില്ല. ദേശീയതലത്തിലും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കാൻ സിപിഎം തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുകയെന്നതാണ് മുഖ്യ കടമ.
ഇടതുപക്ഷമോ ഇടതുപക്ഷം പിന്തുണയ്ക്കുന്ന കക്ഷികളോ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥികൾക്ക് വോട്ടുചെയ്യും. യുപിയിൽ സമാജ് വാദി പാർട്ടി, ബിഎസ്പി എന്നീ പാർട്ടികൾക്ക് വോട്ടുചെയ്യും. ഓരോ സംസ്ഥാനത്തെയും പ്രത്യേകത കണക്കിലെടുത്ത് അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേരള സംരക്ഷണ യാത്രയ്ക്ക് ഓരോ ദിവസവും സ്ത്രീകളുടെ പിന്തുണ വർധിക്കുകയാണ്. സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയും ലിംഗനീതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന സർക്കാരിനെ അവർ തിരിച്ചറിഞ്ഞുവെന്നാണ് ഇതിൽ നിന്നു മനസിലാകുന്നത്. സബ് കളക്ടറെ അധിക്ഷേപിച്ച എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ഇത്തരം നിലപാടുകൾ ഒരു ജനപ്രതിനിധിയുടെ ഭാഗത്തു നിന്നു സ്ബകളക്ടറോടെന്നല്ല ആരോടും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും കോടിയേരി വ്യക്തമാക്കി.
2004 ൽ ബിജെപി സർക്കാരിനെ പുറത്താക്കാൻ കഴിഞ്ഞത് ഇടതുപക്ഷം നിർണായക ശക്തിയായി മാറിയതുകൊണ്ടാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബദൽ ശക്തിയായി മാറാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ഒരുമിപ്പിച്ചു കൊണ്ടേ ബിജെപിയെ പുറത്താക്കാൻ കഴിയൂ.
2014 ലെ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷികളുടെ ഏകോപനമുണ്ടായില്ല. അന്ന് 31 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കു ലഭിച്ചത്. 69 ശതമാനം വോട്ടു നേടിയ വിവിധ രാഷ്ട്രീയ കക്ഷികൾ ഭിന്നിച്ച് മത്സരിച്ചപ്പോഴാണ് ആ അവസരം മുതലെടുത്ത് ബിജെപി ലോക്സഭയിൽ ഭൂരിപക്ഷം നേടിയത്. അന്ന് 42 കക്ഷികളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് എൻഡിഎയിലെ പല പ്രമുഖ കക്ഷികളും ആ മുന്നണിയെ ഉപേക്ഷിച്ചിരിക്കയാണ്.
തെലുങ്കുദേശം പാർട്ടിയും പിഡിപിയും എൻഡിഎ വിട്ടു. ബിഹാറിലെ പ്രമുഖ പാർട്ടികൾ എൻഡിഎ വിട്ടു. ശിവസേന ബിജെപിയുമായി നിരന്തര കലഹത്തിലുമാണ്. ഈ സാഹചര്യത്തിൽ ബിജെപിക്കോ എൻഡിഎയ്ക്കോ ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല. അവർക്കു മാത്രമല്ല ഒരു രാഷ്ട്രീയകക്ഷിക്കും തനിച്ച് ഭൂരിപക്ഷം കിട്ടാൻ പോകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായി ഇടപെടാൻ കഴിയും. ഇടതുപക്ഷം നിർണായക ശക്തിയായി മാറുന്പോൾ അതിന്റെ നേട്ടം കേരളത്തിനു കിട്ടും. ഇടതുപക്ഷം നിർണായക ശക്തിയായി മാറുമെന്ന സ്ഥിതിയുള്ള ഘട്ടത്തിലെല്ലാം കേരളം ഇടതുപക്ഷത്തിനൊപ്പം തന്നെ നിൽക്കുമെന്നും കോടിയേരി പറഞ്ഞു.
പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കാൻ സിപിഎം തീരുമാനിച്ചിട്ടില്ല. ദേശീയതലത്തിലും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കാൻ സിപിഎം തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുകയെന്നതാണ് മുഖ്യ കടമ.
ഇടതുപക്ഷമോ ഇടതുപക്ഷം പിന്തുണയ്ക്കുന്ന കക്ഷികളോ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥികൾക്ക് വോട്ടുചെയ്യും. യുപിയിൽ സമാജ് വാദി പാർട്ടി, ബിഎസ്പി എന്നീ പാർട്ടികൾക്ക് വോട്ടുചെയ്യും. ഓരോ സംസ്ഥാനത്തെയും പ്രത്യേകത കണക്കിലെടുത്ത് അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേരള സംരക്ഷണ യാത്രയ്ക്ക് ഓരോ ദിവസവും സ്ത്രീകളുടെ പിന്തുണ വർധിക്കുകയാണ്. സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയും ലിംഗനീതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന സർക്കാരിനെ അവർ തിരിച്ചറിഞ്ഞുവെന്നാണ് ഇതിൽ നിന്നു മനസിലാകുന്നത്. സബ് കളക്ടറെ അധിക്ഷേപിച്ച എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ഇത്തരം നിലപാടുകൾ ഒരു ജനപ്രതിനിധിയുടെ ഭാഗത്തു നിന്നു സ്ബകളക്ടറോടെന്നല്ല ആരോടും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും കോടിയേരി വ്യക്തമാക്കി.