തിരുവനന്തപുരം: മുസ്ലിം ലീഗ് സ്ഥാനാർഥി ചർച്ച ഇക്കുറി പൊന്നാനി മണ്ഡലം കേന്ദ്രീകരിച്ചാണ്. നിലവിൽ പൊന്നാനിയുടെ പ്രതിനിധിയും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ വീണ്ടും സ്ഥാനാർഥിയായി എത്തുമോ അതോ യുവത്വത്തിനു വഴിമാറുമോ എന്നാണ് ചർച്ച. പാർട്ടിക്കുള്ളിൽ മാത്രമല്ല, യുഡിഎഫിലും ചർച്ചയായി പൊന്നാനി മാറിക്കഴിഞ്ഞു.
പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെ മാറ്റി ജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർഥി വരണമെന്നു യൂത്ത് കോണ്ഗ്രസ് പൊന്നാനി പാർലമെന്റ് കമ്മിറ്റി കൂടി പ്രമേയം പാസാക്കിയതോടെ ഏറെനാളായി മണ്ഡലത്തിനകത്തോ മലപ്പുറം ജില്ലയിലോ ഒതുങ്ങിനിന്നിരുന്ന ചർച്ച സംസ്ഥാന വ്യാപകമായി. യുഡിഎഫ് കണ്വീനർ ബെന്നി ബെഹനാനും ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായം പറഞ്ഞു.
വിഷയം സജീവ ചർച്ചാവിഷയമായതോടെ സ്ഥാനാർഥിനിർണയത്തിനായി 21നു ചേരാൻ നിശ്ചയിച്ചിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സമിതി യോഗം മാറ്റിവച്ചു. സ്ഥാനാർഥിനിർണയം വിചാരിച്ചപോലെ എളുപ്പമാകില്ലെന്ന സൂചനകൂടിയാണ് ഇതിലൂടെ നൽകുന്നത്. എന്നാൽ, ലീഗ് ആവശ്യപ്പെട്ടിട്ടുള്ള മൂന്നാം സീറ്റുമായി ബന്ധപ്പെട്ടു യുഡിഎഫിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളെ തുടർന്നാണു സംസ്ഥാന സമിതി യോഗം മാറ്റിവച്ചതെന്നാണു വിശദീകരണം.
പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ വീണ്ടും മത്സരിച്ചാൽ എളുപ്പത്തിലുള്ള ജയസാധ്യത അകലെയാണെന്നാണ് ലീഗിലെ തന്നെ ഒരു വിഭാഗം കരുതുന്നത്. മലപ്പുറത്തുനിന്നു ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പൊന്നാനിയിലേക്കു മാറുകയും പകരം മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കുകയും ചെയ്യാമെന്നാണു പ്രധാന നിർദേശമായി ഉയർന്നുവന്നിരുന്നത്. 2009ൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച പൊന്നാനിയിൽ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായി. കഴിഞ്ഞ തവണ വെറും 25,410 വോട്ടിന്റെ വ്യത്യാസത്തിലാണ് ഇ.ടി. ജയിച്ചത്. സമസ്ത അടക്കമുള്ള സംഘടനകളുമായുള്ള പ്രശ്നങ്ങൾ കൂടിയായതോടെ ഇക്കുറി ജയസാധ്യത കടുകട്ടിയാണെന്നാണു മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
എന്നാൽ, ഇ.ടി. മുഹമ്മദ് ബഷീറിന്റെ നിലപാടുകൾ മൂലം ജയസാധ്യത വർധിച്ചതായാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. മുത്തലാഖ് ബില്ലിന്റെ ലോക്സഭയിലെ ചർച്ചാവേളയിൽ ബില്ലിനെതിരേയുള്ള ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നുവത്രേഅതിനിടെ, സർക്കാരിനും മന്ത്രിമാർക്കുമെതിരേ അഴിമതിയാരോപണങ്ങൾ ഉന്നയിച്ചു പൊതുവേദിയിൽ തിളങ്ങിനിൽക്കുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുള്ള യുവനിരയുടെ പേരും സജീവ ചർച്ചയിലുണ്ട്.
ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാനിരിക്കേ മൂന്നാം സീറ്റ് വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചു നിൽക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ദീപികയോടു പറഞ്ഞു. മൂന്നാം സീറ്റിനു ലീഗ് കടുംപിടിത്തത്തിനില്ലെന്ന പ്രചാരണം ശരിയല്ല. മൂന്നാം സീറ്റിന് അർഹതയുണ്ട്. എം.പി. വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാദൾ മത്സരിച്ചിരുന്ന പാലക്കാട് സീറ്റ് യുഡിഎഫിൽ അധികമായി വന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ്, വയനാട്, പാലക്കാട് സീറ്റുകളിൽ ഒന്ന് ഇന്നത്തെ ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെടാനാണു ലീഗ് തീരുമാനം. ലീഗ് കടുംപിടിത്തത്തിനില്ലെന്നും 16 സീറ്റിലും കോണ്ഗ്രസ് മത്സരിക്കുമെന്നും നേരത്തേ നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
കെ. ഇന്ദ്രജിത്ത്
പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെ മാറ്റി ജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർഥി വരണമെന്നു യൂത്ത് കോണ്ഗ്രസ് പൊന്നാനി പാർലമെന്റ് കമ്മിറ്റി കൂടി പ്രമേയം പാസാക്കിയതോടെ ഏറെനാളായി മണ്ഡലത്തിനകത്തോ മലപ്പുറം ജില്ലയിലോ ഒതുങ്ങിനിന്നിരുന്ന ചർച്ച സംസ്ഥാന വ്യാപകമായി. യുഡിഎഫ് കണ്വീനർ ബെന്നി ബെഹനാനും ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായം പറഞ്ഞു.
വിഷയം സജീവ ചർച്ചാവിഷയമായതോടെ സ്ഥാനാർഥിനിർണയത്തിനായി 21നു ചേരാൻ നിശ്ചയിച്ചിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സമിതി യോഗം മാറ്റിവച്ചു. സ്ഥാനാർഥിനിർണയം വിചാരിച്ചപോലെ എളുപ്പമാകില്ലെന്ന സൂചനകൂടിയാണ് ഇതിലൂടെ നൽകുന്നത്. എന്നാൽ, ലീഗ് ആവശ്യപ്പെട്ടിട്ടുള്ള മൂന്നാം സീറ്റുമായി ബന്ധപ്പെട്ടു യുഡിഎഫിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളെ തുടർന്നാണു സംസ്ഥാന സമിതി യോഗം മാറ്റിവച്ചതെന്നാണു വിശദീകരണം.
പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ വീണ്ടും മത്സരിച്ചാൽ എളുപ്പത്തിലുള്ള ജയസാധ്യത അകലെയാണെന്നാണ് ലീഗിലെ തന്നെ ഒരു വിഭാഗം കരുതുന്നത്. മലപ്പുറത്തുനിന്നു ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പൊന്നാനിയിലേക്കു മാറുകയും പകരം മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കുകയും ചെയ്യാമെന്നാണു പ്രധാന നിർദേശമായി ഉയർന്നുവന്നിരുന്നത്. 2009ൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച പൊന്നാനിയിൽ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായി. കഴിഞ്ഞ തവണ വെറും 25,410 വോട്ടിന്റെ വ്യത്യാസത്തിലാണ് ഇ.ടി. ജയിച്ചത്. സമസ്ത അടക്കമുള്ള സംഘടനകളുമായുള്ള പ്രശ്നങ്ങൾ കൂടിയായതോടെ ഇക്കുറി ജയസാധ്യത കടുകട്ടിയാണെന്നാണു മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
എന്നാൽ, ഇ.ടി. മുഹമ്മദ് ബഷീറിന്റെ നിലപാടുകൾ മൂലം ജയസാധ്യത വർധിച്ചതായാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. മുത്തലാഖ് ബില്ലിന്റെ ലോക്സഭയിലെ ചർച്ചാവേളയിൽ ബില്ലിനെതിരേയുള്ള ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നുവത്രേഅതിനിടെ, സർക്കാരിനും മന്ത്രിമാർക്കുമെതിരേ അഴിമതിയാരോപണങ്ങൾ ഉന്നയിച്ചു പൊതുവേദിയിൽ തിളങ്ങിനിൽക്കുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുള്ള യുവനിരയുടെ പേരും സജീവ ചർച്ചയിലുണ്ട്.
ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാനിരിക്കേ മൂന്നാം സീറ്റ് വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചു നിൽക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ദീപികയോടു പറഞ്ഞു. മൂന്നാം സീറ്റിനു ലീഗ് കടുംപിടിത്തത്തിനില്ലെന്ന പ്രചാരണം ശരിയല്ല. മൂന്നാം സീറ്റിന് അർഹതയുണ്ട്. എം.പി. വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാദൾ മത്സരിച്ചിരുന്ന പാലക്കാട് സീറ്റ് യുഡിഎഫിൽ അധികമായി വന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ്, വയനാട്, പാലക്കാട് സീറ്റുകളിൽ ഒന്ന് ഇന്നത്തെ ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെടാനാണു ലീഗ് തീരുമാനം. ലീഗ് കടുംപിടിത്തത്തിനില്ലെന്നും 16 സീറ്റിലും കോണ്ഗ്രസ് മത്സരിക്കുമെന്നും നേരത്തേ നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
കെ. ഇന്ദ്രജിത്ത്