തിരുവനന്തപുരം: വീട്ടുകാരുമായി പിണങ്ങി ഹൈദരാബാദിലെത്തിയ പതിനഞ്ചുകാരനെ ഇന്നു വീട്ടിലെത്തിക്കും. കഴിഞ്ഞ ഒൻപതിന് പുലർച്ചെ വീട്ടുകാരുമായി പിണങ്ങി നാട്ടുവിട്ട തിരുവനന്തപുരം മണക്കാട് സ്വദേശിയായ കുട്ടിയെയാണ് ഇന്നു തിരികെ എത്തിക്കുന്നത്.
വീട്ടുകാരുമായി പിണങ്ങി ട്രെയിനിൽ ഹൈദരാബാദിൽ എത്തിയ കുട്ടിയെ തിരക്കി പിതാവും പോലീസും ഉൾപ്പെട്ട സംഘവും ഇവിടെ എത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ശനിയാഴ്ച വൈകുന്നേരം നാലിന് അമ്മയുടെ ഫോണിലേക്ക് കുട്ടിയുടെ വിളി എത്തിയത്. മകൻ വിളിച്ച കാര്യം ഉടൻ തന്നെ അമ്മ ഹൈരദാബാദിൽ മകനെ തേടി അലയുകയായിരുന്ന പിതാവിനെ അറിയിച്ചു. ഉടനെ ആ നമ്പറിൽ തിരികെ വിളിച്ചു. ഫോണ് എടുത്ത ഹൈദരാബാദുകാരൻ വഴിയിൽ വച്ചു ഒരു കുട്ടി തന്റെ ഫോണ് വാങ്ങി വിളിച്ചുവെന്നു അറിയിച്ചു. ഇതിനു പിന്നാലെ കുട്ടിയുടെ ഫോട്ടോ അയച്ചു നൽകിയതോടെ ആളിനെ സ്ഥിരീകരിച്ചു.
ഹൈദരാബാദ് ലങ്കാർമേഖലയിലെ ഒരു മൊബൈൽ കടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ പിതാവും ബന്ധുക്കളും അടങ്ങുന്ന സംഘം ഇന്നലെ കാറിൽ ഹൈദരാബാദിൽ നിന്നു തിരിച്ചു.
800 രൂപയുമായി പോയ കുട്ടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ ഒൻപതിനാണു യാത്ര പുറപ്പെട്ടത്. അന്നു കുട്ടിയെ ട്രെയിനിൽ കണ്ട അന്പലത്തറ സ്വദേശിനി നൽകിയ വിവരങ്ങളും കണ്ടെത്തുന്നതിൽ നിർണായകമായി. ട്രെയിനിൽ ഈ കുട്ടിയെ കണ്ടതായ വിവരത്തെ തുടർന്നു നടത്തിയ സിസിടിവി പരിശോധനയിലാണ് ട്രെയിനിൽ ഹൈദരാബാദിൽ പോയതാണെന്നു ഉറപ്പിച്ചത്.
വീട്ടുകാരുമായി പിണങ്ങി ട്രെയിനിൽ ഹൈദരാബാദിൽ എത്തിയ കുട്ടിയെ തിരക്കി പിതാവും പോലീസും ഉൾപ്പെട്ട സംഘവും ഇവിടെ എത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ശനിയാഴ്ച വൈകുന്നേരം നാലിന് അമ്മയുടെ ഫോണിലേക്ക് കുട്ടിയുടെ വിളി എത്തിയത്. മകൻ വിളിച്ച കാര്യം ഉടൻ തന്നെ അമ്മ ഹൈരദാബാദിൽ മകനെ തേടി അലയുകയായിരുന്ന പിതാവിനെ അറിയിച്ചു. ഉടനെ ആ നമ്പറിൽ തിരികെ വിളിച്ചു. ഫോണ് എടുത്ത ഹൈദരാബാദുകാരൻ വഴിയിൽ വച്ചു ഒരു കുട്ടി തന്റെ ഫോണ് വാങ്ങി വിളിച്ചുവെന്നു അറിയിച്ചു. ഇതിനു പിന്നാലെ കുട്ടിയുടെ ഫോട്ടോ അയച്ചു നൽകിയതോടെ ആളിനെ സ്ഥിരീകരിച്ചു.
ഹൈദരാബാദ് ലങ്കാർമേഖലയിലെ ഒരു മൊബൈൽ കടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ പിതാവും ബന്ധുക്കളും അടങ്ങുന്ന സംഘം ഇന്നലെ കാറിൽ ഹൈദരാബാദിൽ നിന്നു തിരിച്ചു.
800 രൂപയുമായി പോയ കുട്ടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ ഒൻപതിനാണു യാത്ര പുറപ്പെട്ടത്. അന്നു കുട്ടിയെ ട്രെയിനിൽ കണ്ട അന്പലത്തറ സ്വദേശിനി നൽകിയ വിവരങ്ങളും കണ്ടെത്തുന്നതിൽ നിർണായകമായി. ട്രെയിനിൽ ഈ കുട്ടിയെ കണ്ടതായ വിവരത്തെ തുടർന്നു നടത്തിയ സിസിടിവി പരിശോധനയിലാണ് ട്രെയിനിൽ ഹൈദരാബാദിൽ പോയതാണെന്നു ഉറപ്പിച്ചത്.