പെരുമ്പാവൂർ: പെരുമ്പാവൂർ ബഥേൽ സുലോക്ക പള്ളിയിൽ ആരാധന നടത്തുന്നതു സംബന്ധിച്ച് ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം. ഇന്നലെ രാവിലെ പ്രാർഥനയ്ക്കെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതാണ് തർക്കത്തിനും ബഹളത്തിനും വഴിവച്ചത്. തർക്കം രൂക്ഷമായതോടെ യാക്കോബായ വിഭാഗം പള്ളിക്കകത്തു കയറി വാതിൽപൂട്ടി. ഇതില്‍ പ്രതിഷേധിച്ച് പള്ളി ഗേറ്റ് ഓര്‍ത്തഡോക്സ് വിഭാഗം അടച്ചുപൂട്ടി. സംഘര്‍ഷത്തിലേക്ക് എത്തുംമുമ്പ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതി നിയന്ത്രിച്ചു.
കഴിഞ്ഞ ബുധനാഴ്ച മുതലാണു പ്രശ്നങ്ങള്‍ രൂക്ഷമായത്. പോലീസ് ഇടപെട്ട് അന്നു പ്രശ്നങ്ങൾ താത്കാലികമായി പരിഹരിച്ചെങ്കിലും വ്യാഴാഴ്ച ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ഥനയ്ക്കെത്തിയപ്പോള്‍ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. അന്നു യാക്കോബായ വിഭാഗം പള്ളിക്കകത്തു മുഴുവന്‍സമയ പ്രാര്‍ഥനയുമായി ഇരുന്നപ്പോൾ ഓര്‍ത്തഡോക്സ് വിഭാഗം പുറത്തു പ്രാര്‍ഥന നടത്തി. രാത്രി വൈകിയും തുടര്‍ന്ന പ്രാര്‍ഥന പോലീസ് ഇടപെടലില്‍ അവസാനിപ്പിക്കുകയായിരുന്നു.
കോടതി ഉത്തരവുണ്ടെന്ന് അറിയിച്ചു പ്രാര്‍ഥനയ്ക്കു പള്ളിക്കകത്തു പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തിനു മുന്നില്‍ പള്ളിയുടെ കവാടം അടച്ചു യാക്കോബായ വിഭാഗം അന്നും പ്രതികരിച്ചു. മുഴുവന്‍സമയ ആരാധനയ്ക്കാണ് കോടതി ഉത്തരവെന്ന് ഓര്‍ത്തഡോക്സ് വിഭാഗം അവകാശപ്പെട്ടിരുന്നു.
ഓര്‍ത്തഡോക്സ് വിഭാഗം സമ്പാദിച്ച അനുകൂലവിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് യാക്കോബായ വിഭാഗം. കേസ് കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ബുധനാഴ്ച മുതലാണു പ്രശ്നങ്ങള്‍ രൂക്ഷമായത്. പോലീസ് ഇടപെട്ട് അന്നു പ്രശ്നങ്ങൾ താത്കാലികമായി പരിഹരിച്ചെങ്കിലും വ്യാഴാഴ്ച ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ഥനയ്ക്കെത്തിയപ്പോള്‍ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. അന്നു യാക്കോബായ വിഭാഗം പള്ളിക്കകത്തു മുഴുവന്‍സമയ പ്രാര്‍ഥനയുമായി ഇരുന്നപ്പോൾ ഓര്‍ത്തഡോക്സ് വിഭാഗം പുറത്തു പ്രാര്‍ഥന നടത്തി. രാത്രി വൈകിയും തുടര്‍ന്ന പ്രാര്‍ഥന പോലീസ് ഇടപെടലില്‍ അവസാനിപ്പിക്കുകയായിരുന്നു.
കോടതി ഉത്തരവുണ്ടെന്ന് അറിയിച്ചു പ്രാര്‍ഥനയ്ക്കു പള്ളിക്കകത്തു പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തിനു മുന്നില്‍ പള്ളിയുടെ കവാടം അടച്ചു യാക്കോബായ വിഭാഗം അന്നും പ്രതികരിച്ചു. മുഴുവന്‍സമയ ആരാധനയ്ക്കാണ് കോടതി ഉത്തരവെന്ന് ഓര്‍ത്തഡോക്സ് വിഭാഗം അവകാശപ്പെട്ടിരുന്നു.
ഓര്‍ത്തഡോക്സ് വിഭാഗം സമ്പാദിച്ച അനുകൂലവിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് യാക്കോബായ വിഭാഗം. കേസ് കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.