തൃശൂർ: എൻഎസ്എസിന്റേതു രാഷ്ട്രീയ നിലപാടല്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൻഎസ്എസ് മതേതര ജനാധിപത്യ വളർച്ചയ്ക്കു സഹായിച്ച സംഘടനയാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു ഇരുവരും.
നവോത്ഥാന പട്ടികയിൽനിന്ന് മന്നത്ത് പത്മനാഭനെ മാറ്റിനിർത്തി വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചപ്പോഴാണ് എൻഎസ്എസ് രംഗത്തെത്തിയതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
രാജ്യത്തെ മതേതര ശക്തിയായി ഉറച്ചുനിൽക്കുന്നവരാണ് എൻഎസ്എസ്. അവരിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കേണ്ടെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൻഎസ്എസിനെ ആരു വിഭാഗീയമാക്കാൻ ശ്രമിച്ചാലും അതു നല്ലതല്ല. അവരുടെ നിലപാടെന്താണെന്ന് അവർ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തെക്കുറിച്ച് യുഡിഎഫ് യോഗത്തിനു ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നവോത്ഥാന പട്ടികയിൽനിന്ന് മന്നത്ത് പത്മനാഭനെ മാറ്റിനിർത്തി വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചപ്പോഴാണ് എൻഎസ്എസ് രംഗത്തെത്തിയതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
രാജ്യത്തെ മതേതര ശക്തിയായി ഉറച്ചുനിൽക്കുന്നവരാണ് എൻഎസ്എസ്. അവരിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കേണ്ടെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൻഎസ്എസിനെ ആരു വിഭാഗീയമാക്കാൻ ശ്രമിച്ചാലും അതു നല്ലതല്ല. അവരുടെ നിലപാടെന്താണെന്ന് അവർ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തെക്കുറിച്ച് യുഡിഎഫ് യോഗത്തിനു ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.