അങ്കമാലി: സംസ്ഥാനത്തു ക്രൈസ്തവ സഭകൾക്കും വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കും നിയന്ത്രണം കൊണ്ടു വരുന്നതിനുള്ള വ്യവസ്ഥകളോടെ തയാറാക്കിയിരിക്കുന്ന ചർച്ച് ആക്ടിന്റെ കരട് ബിൽ തള്ളിക്കളയാൻ സർക്കാർ തയാറാവണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
ചർച്ച് ആക്ടിന്റെ കരട് ബില്ലിനെതിരായി കത്തോലിക്ക സഭയും ദീപികയും ക്രൈസ്തവ മേലധ്യക്ഷന്മാരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഓരോ ദേവാലയത്തിനും നൂറ്റാണ്ടുകളായി അവരുടേതായ സ്ഥാവര, ജംഗമ വസ്തുക്കളുണ്ട്. അതിന്റെ നിയന്ത്രണം സഭാസംവിധാനങ്ങൾക്കാണ്. ആ നിയന്ത്രണം ഏറ്റെടുക്കാൻ സർക്കാരിന് ആരാണ് അധികാരം നൽകാൻ പോകുന്നതെന്നു ചെന്നിത്തല ചോദിച്ചു.
ചർച്ച് ആക്ടിന്റെ കരട് ബിൽ സംബന്ധിച്ചു സർക്കാർ നിലപാട് വ്യക്തമാക്കണം. ഈ ബിൽ നിയമമാക്കാനുള്ള ഏതു നീക്കത്തെയും യുഡിഎഫ് പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. ശബരിമലയിൽ ഹിന്ദുക്കൾക്കു നേരെയുള്ള അക്രമമാണു നടത്തുന്നതെങ്കിൽ, ചർച്ച് ബില്ലിന്റെ പേരിൽ ക്രൈസ്തവവിഭാഗത്തിനു നേരെ കടന്നാക്രമണത്തിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വിശ്വാസങ്ങൾക്കു നേരേ കടന്നാക്രമണം നടത്തുന്ന ഇടതുപക്ഷ സർക്കാർ മൂന്നു വർഷം കൊണ്ടു കേരളത്തിലെ ജനങ്ങളെ കുത്തുപാളയെടുപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ചർച്ച് ആക്ടിന്റെ കരട് ബില്ലിനെതിരായി കത്തോലിക്ക സഭയും ദീപികയും ക്രൈസ്തവ മേലധ്യക്ഷന്മാരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഓരോ ദേവാലയത്തിനും നൂറ്റാണ്ടുകളായി അവരുടേതായ സ്ഥാവര, ജംഗമ വസ്തുക്കളുണ്ട്. അതിന്റെ നിയന്ത്രണം സഭാസംവിധാനങ്ങൾക്കാണ്. ആ നിയന്ത്രണം ഏറ്റെടുക്കാൻ സർക്കാരിന് ആരാണ് അധികാരം നൽകാൻ പോകുന്നതെന്നു ചെന്നിത്തല ചോദിച്ചു.
ചർച്ച് ആക്ടിന്റെ കരട് ബിൽ സംബന്ധിച്ചു സർക്കാർ നിലപാട് വ്യക്തമാക്കണം. ഈ ബിൽ നിയമമാക്കാനുള്ള ഏതു നീക്കത്തെയും യുഡിഎഫ് പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. ശബരിമലയിൽ ഹിന്ദുക്കൾക്കു നേരെയുള്ള അക്രമമാണു നടത്തുന്നതെങ്കിൽ, ചർച്ച് ബില്ലിന്റെ പേരിൽ ക്രൈസ്തവവിഭാഗത്തിനു നേരെ കടന്നാക്രമണത്തിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വിശ്വാസങ്ങൾക്കു നേരേ കടന്നാക്രമണം നടത്തുന്ന ഇടതുപക്ഷ സർക്കാർ മൂന്നു വർഷം കൊണ്ടു കേരളത്തിലെ ജനങ്ങളെ കുത്തുപാളയെടുപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.