തലശേരി: കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാം പ്രതി വയനാട് നടവയല്‍ വടക്കുംചേരിയില്‍ ഫാ. റോബിൻ മാത്യു (51) വിനെ 20 വർഷം കഠിനതടവിനും മൂന്നു ലക്ഷം രൂപ പിഴയടയ്ക്കാനും തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചു. മറ്റ് ആറു പ്രതികളെയും കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടു.
ഇന്ത്യൻ ശിക്ഷാ നിയമം 376 (2 എഫ്) പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവും പോക്സോ നിയമം മൂന്ന് എ റെഡ് വിത്ത് സെക്ഷൻ നാല് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവും പോക്സോ നാല് (എഫ്),അഞ്ച് (ജെ) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവിനുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യയിൽനിന്ന് ഒന്നര ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടിക്കു നൽകാനും കോടതി വിധിച്ചു.
കുട്ടിയുടെ പുനരധിവാസം സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കു നിർദേശം നൽകി. കേസിൽ കള്ളസാക്ഷി പറഞ്ഞതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും കോടതി വിധിയിലുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി ഇതുവരെ അനുഭവിച്ച മാനസികപീഡനം കണക്കിലെടുത്താണ് കൂറുമാറിയതിന് പെൺകുട്ടിക്കെതിരേ കേസെടുക്കാതിരുന്നതെന്നും കോടതി വ്യക്തമാക്കി.
മാനന്തവാടി രൂപതയിലെ മുൻ വൈദികനായ ഒന്നാം പ്രതി കുറ്റക്കാരനാണെന്നും മറ്റ് ആറു പ്രതികളെയും കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിടുകയാണെന്നുമുള്ള വിധിന്യായം രാവിലെ 11 നു കോടതി വായിച്ചു. വെറുതെവിട്ട പ്രതികൾക്കെതിരേ വിശ്വസനീയമായ ഒരു തെളിവുമില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. തുടർന്ന് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ഒന്നാം പ്രതിയോടു ചോദിച്ചു. അമ്മയുടെയും കുട്ടിയുടെയും സംരക്ഷണം ഏറ്റെടുത്തുകൊള്ളാമെന്നും അതിനാൽ ശിക്ഷയിൽ ഇളവുനൽകണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചിരുന്നു. രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനിയില്‍ ഹൗസില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറ് മുതൽ പത്തു വരെ പ്രതികളായ മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വന്റിലെ സിസ്റ്റർ ലിസ്മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വന്റിലെ സിസ്റ്റർ അനീറ്റ (48), മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫൗണ്ട്ലിംഗ് ഹോമിലെ സിസ്റ്റർ ഒഫീലിയ (73), കൊളവയൽ സെന്റ് ജോര്‍ജ് പള്ളി വികാരിയും ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട അഡ്വ. ഫാ. തോമസ് ജോസഫ് തേരകം (68), വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ സിസ്റ്റർ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതെവിട്ടത്. പെണ്‍കുട്ടി പ്രസവിച്ചതു മറച്ചുവച്ചതുവഴി പീഡനത്തിന് ഒത്താശ ചെയ്തു എന്ന കുറ്റമാണ് റോബിൻ ഒഴികെയുള്ളവർക്കെതിരേ ചുമത്തിയിരുന്നത്. കംപ്യൂട്ടര്പഠനത്തിനായി പള്ളിമേടയിലെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കാനഡയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് അറസ്റ്റ്ചെയ്തത്. പ്ലസ് വൺ വിദ്യാര്‍ഥിയായ പെൺകുട്ടി കൂത്തുപറമ്പിലെ സ്വകാര്യആശുപത്രിയിൽ 2017 ഫെബ്രുവരി ഏഴിന് രാവിലെ 9.25നാണ് ആണ്‍കുഞ്ഞിന് ജന്മംനല്കിയത്. അന്നു വൈകുന്നേരംതന്നെ കുഞ്ഞിനെ വൈത്തിരിയിലെ എച്ച്ഐഎം ഫൗണ്ട്ലിംഗ് ഹോമിലേക്ക് മാറ്റി.
2018 ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ്തൊണ്ടിമുതലുകളും പരിശോധിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പരസ്പരസമ്മതത്തോടെയായതിനാല് കുറ്റകരമല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ജുവനൈൽ ജസ്റ്റീസ് ആക്ട് 2015 പ്രകാരം പ്രായം തെളിയിക്കാനുള്ള ജനനസര്‍ട്ടിഫിക്കറ്റും സ്കൂൾ സര്‍ട്ടിഫിക്കറ്റും ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും പ്രോസിക്യുഷന് ഹാജരാക്കി.
ഇന്ത്യൻ ശിക്ഷാ നിയമം 376 (2 എഫ്) പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവും പോക്സോ നിയമം മൂന്ന് എ റെഡ് വിത്ത് സെക്ഷൻ നാല് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവും പോക്സോ നാല് (എഫ്),അഞ്ച് (ജെ) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവിനുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യയിൽനിന്ന് ഒന്നര ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടിക്കു നൽകാനും കോടതി വിധിച്ചു.
കുട്ടിയുടെ പുനരധിവാസം സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കു നിർദേശം നൽകി. കേസിൽ കള്ളസാക്ഷി പറഞ്ഞതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും കോടതി വിധിയിലുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി ഇതുവരെ അനുഭവിച്ച മാനസികപീഡനം കണക്കിലെടുത്താണ് കൂറുമാറിയതിന് പെൺകുട്ടിക്കെതിരേ കേസെടുക്കാതിരുന്നതെന്നും കോടതി വ്യക്തമാക്കി.
മാനന്തവാടി രൂപതയിലെ മുൻ വൈദികനായ ഒന്നാം പ്രതി കുറ്റക്കാരനാണെന്നും മറ്റ് ആറു പ്രതികളെയും കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിടുകയാണെന്നുമുള്ള വിധിന്യായം രാവിലെ 11 നു കോടതി വായിച്ചു. വെറുതെവിട്ട പ്രതികൾക്കെതിരേ വിശ്വസനീയമായ ഒരു തെളിവുമില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. തുടർന്ന് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ഒന്നാം പ്രതിയോടു ചോദിച്ചു. അമ്മയുടെയും കുട്ടിയുടെയും സംരക്ഷണം ഏറ്റെടുത്തുകൊള്ളാമെന്നും അതിനാൽ ശിക്ഷയിൽ ഇളവുനൽകണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചിരുന്നു. രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനിയില്‍ ഹൗസില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറ് മുതൽ പത്തു വരെ പ്രതികളായ മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വന്റിലെ സിസ്റ്റർ ലിസ്മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വന്റിലെ സിസ്റ്റർ അനീറ്റ (48), മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫൗണ്ട്ലിംഗ് ഹോമിലെ സിസ്റ്റർ ഒഫീലിയ (73), കൊളവയൽ സെന്റ് ജോര്‍ജ് പള്ളി വികാരിയും ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട അഡ്വ. ഫാ. തോമസ് ജോസഫ് തേരകം (68), വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ സിസ്റ്റർ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതെവിട്ടത്. പെണ്‍കുട്ടി പ്രസവിച്ചതു മറച്ചുവച്ചതുവഴി പീഡനത്തിന് ഒത്താശ ചെയ്തു എന്ന കുറ്റമാണ് റോബിൻ ഒഴികെയുള്ളവർക്കെതിരേ ചുമത്തിയിരുന്നത്. കംപ്യൂട്ടര്പഠനത്തിനായി പള്ളിമേടയിലെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കാനഡയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് അറസ്റ്റ്ചെയ്തത്. പ്ലസ് വൺ വിദ്യാര്‍ഥിയായ പെൺകുട്ടി കൂത്തുപറമ്പിലെ സ്വകാര്യആശുപത്രിയിൽ 2017 ഫെബ്രുവരി ഏഴിന് രാവിലെ 9.25നാണ് ആണ്‍കുഞ്ഞിന് ജന്മംനല്കിയത്. അന്നു വൈകുന്നേരംതന്നെ കുഞ്ഞിനെ വൈത്തിരിയിലെ എച്ച്ഐഎം ഫൗണ്ട്ലിംഗ് ഹോമിലേക്ക് മാറ്റി.
2018 ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ്തൊണ്ടിമുതലുകളും പരിശോധിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പരസ്പരസമ്മതത്തോടെയായതിനാല് കുറ്റകരമല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ജുവനൈൽ ജസ്റ്റീസ് ആക്ട് 2015 പ്രകാരം പ്രായം തെളിയിക്കാനുള്ള ജനനസര്‍ട്ടിഫിക്കറ്റും സ്കൂൾ സര്‍ട്ടിഫിക്കറ്റും ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും പ്രോസിക്യുഷന് ഹാജരാക്കി.