കൽപ്പറ്റ: തിരുസഭയുടെ ധാർമിക മനഃസാക്ഷിയെ പൊതുസമൂഹത്തിനുമുമ്പിൽ വിചാരണയ്ക്കുവച്ച കൊട്ടിയൂർ കേസിലെ വിധിയെ മാനന്തവാടി രൂപത പിആർഒ സമിതി സ്വാഗതം ചെയ്തു. തികച്ചും അധാർമികമെന്ന് പൊതുമനഃസാക്ഷിയോടൊപ്പം തിരുസഭയും വിലയിരുത്തിയതാണ് കൊട്ടിയൂർ സംഭവം.
ചൂഷണവിധേയയായ കുട്ടിയോടൊപ്പമാണ് തിരുസഭ നിലയുറപ്പിച്ചത്. കൊട്ടിയൂർ സംഭവത്തിൽ ഉൾപ്പെട്ട വൈദികനെ, കുറ്റംചെയ്തുവെന്ന് പോലീസ് മുഖേന അറിഞ്ഞയുടൻ രൂപതാധികൃതർ എല്ലാ ഉത്തരവാദിത്വങ്ങളിൽനിന്നും മാറ്റിനിർത്തി. പൗരോഹിത്യ കടമകളിൽനിന്നു സസ്പെൻഡ് ചെയ്തു. സഭാപരമായ മറ്റുനടപടികൾ നിയമാനുസൃതം പൂർത്തിയാക്കും.
ലൈംഗികചൂഷണത്തിന് തടയിടാൻ സിവിൽ ഭരണാധികാരികളോടൊപ്പം തിരുസഭയും പരിശ്രമിച്ചിട്ടുണ്ട്. ഭാരതസഭയുടെയും കേരളസഭയുടെയും ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളും നയങ്ങളും ഇതിനുദാഹരണങ്ങളാണ്. സഭയിലും പൊതുസമൂഹത്തിലും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാനും ബോധവത്കരണം നടത്താനും രാഷ്ട്രത്തോടൊപ്പം തിരുസഭയും പ്രതിജ്ഞാബദ്ധമാണ്. കുട്ടികളോടും ചൂഷണവിധേയരാകാൻ സാധ്യതയുള്ളവരുമായ സകലരോടും പക്വവും മാന്യവുമായ പെരുമാറ്റം ജീവിതശൈലിയായി സ്വീകരിക്കുന്നതിന് പൊതുജീവിതം നയിക്കുന്നവർക്കും മറ്റെല്ലാവർക്കും കൊട്ടിയൂർ കേസിലെ വിധി പ്രേരണയാകുമെന്നാണ് രൂപത കരുതുന്നത്.
കേസുമായി ബന്ധപ്പെട്ട് തികച്ചും മനുഷ്യത്വരഹിതമായ രീതിയിൽ സമർപ്പിത-വൈദികജീവിതം നയിക്കുന്നവരെ ഗൂഢാലോചനാക്കുറ്റം ആരോപിച്ച് പൊതുസമൂഹത്തിനുമുമ്പിൽ തേജോവധം ചെയ്ത മാധ്യമവിചാരണ അതിരുകടന്നതായിരുന്നു. യാഥാർഥ്യബോധത്തോടും സത്യമറിഞ്ഞും പ്രവർത്തിച്ചാൽ മാത്രമേ കാലഘട്ടത്തിന്റെ ധാർമികശബ്ദമാകാൻ മാധ്യമങ്ങൾക്ക് കഴിയൂ. നിക്ഷിപ്തതാത്പര്യങ്ങളുള്ളവരുടെ ഭാവനയിൽ രൂപംകൊണ്ട കൽപിതകഥയായിരുന്നു കേസുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട ‘ഗൂഢാലോചന’എന്നത് കോടതി തിരിച്ചറിഞ്ഞു എന്നതു സന്തോഷകരമാണ്. വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ശരിയായ അന്വേഷണം നടത്താതെയും അർഹമായിരുന്ന നിയമപരിരക്ഷ നൽകാതെയും പിരിച്ചുവിട്ടത് സ്വാഭാവികനീതിയുടെ നിഷേധമായിരുന്നുവെന്നും രൂപത വിലയിരുത്തുന്നതായി പിആർഒ സമിതി അറിയിച്ചു.
കോടതിവിധി സ്വാഗതം ചെയ്യുന്നു: മീഡിയ കമ്മീഷൻ
കൊച്ചി: പൊതുസമൂഹത്തിലും വിശ്വാസികൾക്കിടയിലും അസ്വസ്ഥതയും കോളിളക്കവും സൃഷ്ടിച്ച കൊട്ടിയൂർ കേസിന്റെ കോടതിവിധിയെ സഭ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്നു സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ. പ്രതിയായ വൈദികൻ കുറ്റം സമ്മതിക്കുകയും അതു കോടതിക്കു ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണു കോടതി വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നത്.
വൈദികർ ഉൾപ്പെടെ സഭയുടെയും സമൂഹത്തിന്റെയും നേതൃരംഗങ്ങളിലുള്ളവർ തങ്ങളുടെ വിളിയും ദൗത്യവും മറന്ന് പ്രവർത്തിക്കാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും ഓർമപ്പെടുത്തലുമാണ് ഈ വിധിയിലൂടെ ലഭിക്കുന്നത്. വൈദികൻ തെറ്റുകാരനാണെന്നു വെളിപ്പെട്ട ദിവസം തന്നെ അദ്ദേഹത്തെ സഭ പുറത്താക്കിയിരുന്നു. കുട്ടികളോടും ചൂഷണവിധേയരാകാൻ സാധ്യതയുള്ളവരോടും ആരോഗ്യകരമായ സമീപനം പുലർത്താൻ ഈ കോടതിവിധി സഹായകരമാകുമെന്നു മീഡിയ കമ്മീഷൻ നിരീക്ഷിക്കുന്നു.
അനാവശ്യമായി പ്രതിചേർക്കപ്പെട്ടവരെ കോടതി കുറ്റവിമുക്തരാക്കി എന്നതു ശ്രദ്ധേയമാണ്. ഒരു വ്യക്തിയുടെ ഒറ്റപ്പെട്ട തെറ്റിനെ സഭയൊന്നാകെ സംഘടിതമായി ചെയ്ത തെറ്റാണെന്നു വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങളും നിക്ഷിപ്ത താല്പര്യക്കാരും നടത്തിയ പരിശ്രമങ്ങളും തിരക്കഥയുമാണ് കോടതി വിധിയോടെ തകർന്നത്.
കൊട്ടിയൂർ പീഡന കേസിൽ തെറ്റുകാരൻ ഒന്നാംപ്രതി മാത്രമാണന്നും മറ്റുള്ളവരെ അന്യായമായി പ്രതിചേർത്തതാണെന്നുമുള്ള നിലപാടിനുള്ള അംഗീകാരമാണു കോടതി വിധി. പ്രതിപ്പട്ടികയിൽ അന്യായമായി ചേർക്കപ്പെട്ടവരെ അധിക്ഷേപിക്കാൻ മത്സരിച്ച മാധ്യമങ്ങൾ ഇനിയെങ്കിലും സത്യം മനസിലാക്കി തെറ്റുതിരുത്തണമെന്നു മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
ചൂഷണവിധേയയായ കുട്ടിയോടൊപ്പമാണ് തിരുസഭ നിലയുറപ്പിച്ചത്. കൊട്ടിയൂർ സംഭവത്തിൽ ഉൾപ്പെട്ട വൈദികനെ, കുറ്റംചെയ്തുവെന്ന് പോലീസ് മുഖേന അറിഞ്ഞയുടൻ രൂപതാധികൃതർ എല്ലാ ഉത്തരവാദിത്വങ്ങളിൽനിന്നും മാറ്റിനിർത്തി. പൗരോഹിത്യ കടമകളിൽനിന്നു സസ്പെൻഡ് ചെയ്തു. സഭാപരമായ മറ്റുനടപടികൾ നിയമാനുസൃതം പൂർത്തിയാക്കും.
ലൈംഗികചൂഷണത്തിന് തടയിടാൻ സിവിൽ ഭരണാധികാരികളോടൊപ്പം തിരുസഭയും പരിശ്രമിച്ചിട്ടുണ്ട്. ഭാരതസഭയുടെയും കേരളസഭയുടെയും ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളും നയങ്ങളും ഇതിനുദാഹരണങ്ങളാണ്. സഭയിലും പൊതുസമൂഹത്തിലും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാനും ബോധവത്കരണം നടത്താനും രാഷ്ട്രത്തോടൊപ്പം തിരുസഭയും പ്രതിജ്ഞാബദ്ധമാണ്. കുട്ടികളോടും ചൂഷണവിധേയരാകാൻ സാധ്യതയുള്ളവരുമായ സകലരോടും പക്വവും മാന്യവുമായ പെരുമാറ്റം ജീവിതശൈലിയായി സ്വീകരിക്കുന്നതിന് പൊതുജീവിതം നയിക്കുന്നവർക്കും മറ്റെല്ലാവർക്കും കൊട്ടിയൂർ കേസിലെ വിധി പ്രേരണയാകുമെന്നാണ് രൂപത കരുതുന്നത്.
കേസുമായി ബന്ധപ്പെട്ട് തികച്ചും മനുഷ്യത്വരഹിതമായ രീതിയിൽ സമർപ്പിത-വൈദികജീവിതം നയിക്കുന്നവരെ ഗൂഢാലോചനാക്കുറ്റം ആരോപിച്ച് പൊതുസമൂഹത്തിനുമുമ്പിൽ തേജോവധം ചെയ്ത മാധ്യമവിചാരണ അതിരുകടന്നതായിരുന്നു. യാഥാർഥ്യബോധത്തോടും സത്യമറിഞ്ഞും പ്രവർത്തിച്ചാൽ മാത്രമേ കാലഘട്ടത്തിന്റെ ധാർമികശബ്ദമാകാൻ മാധ്യമങ്ങൾക്ക് കഴിയൂ. നിക്ഷിപ്തതാത്പര്യങ്ങളുള്ളവരുടെ ഭാവനയിൽ രൂപംകൊണ്ട കൽപിതകഥയായിരുന്നു കേസുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട ‘ഗൂഢാലോചന’എന്നത് കോടതി തിരിച്ചറിഞ്ഞു എന്നതു സന്തോഷകരമാണ്. വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ശരിയായ അന്വേഷണം നടത്താതെയും അർഹമായിരുന്ന നിയമപരിരക്ഷ നൽകാതെയും പിരിച്ചുവിട്ടത് സ്വാഭാവികനീതിയുടെ നിഷേധമായിരുന്നുവെന്നും രൂപത വിലയിരുത്തുന്നതായി പിആർഒ സമിതി അറിയിച്ചു.
കോടതിവിധി സ്വാഗതം ചെയ്യുന്നു: മീഡിയ കമ്മീഷൻ
കൊച്ചി: പൊതുസമൂഹത്തിലും വിശ്വാസികൾക്കിടയിലും അസ്വസ്ഥതയും കോളിളക്കവും സൃഷ്ടിച്ച കൊട്ടിയൂർ കേസിന്റെ കോടതിവിധിയെ സഭ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്നു സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ. പ്രതിയായ വൈദികൻ കുറ്റം സമ്മതിക്കുകയും അതു കോടതിക്കു ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണു കോടതി വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നത്.
വൈദികർ ഉൾപ്പെടെ സഭയുടെയും സമൂഹത്തിന്റെയും നേതൃരംഗങ്ങളിലുള്ളവർ തങ്ങളുടെ വിളിയും ദൗത്യവും മറന്ന് പ്രവർത്തിക്കാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും ഓർമപ്പെടുത്തലുമാണ് ഈ വിധിയിലൂടെ ലഭിക്കുന്നത്. വൈദികൻ തെറ്റുകാരനാണെന്നു വെളിപ്പെട്ട ദിവസം തന്നെ അദ്ദേഹത്തെ സഭ പുറത്താക്കിയിരുന്നു. കുട്ടികളോടും ചൂഷണവിധേയരാകാൻ സാധ്യതയുള്ളവരോടും ആരോഗ്യകരമായ സമീപനം പുലർത്താൻ ഈ കോടതിവിധി സഹായകരമാകുമെന്നു മീഡിയ കമ്മീഷൻ നിരീക്ഷിക്കുന്നു.
അനാവശ്യമായി പ്രതിചേർക്കപ്പെട്ടവരെ കോടതി കുറ്റവിമുക്തരാക്കി എന്നതു ശ്രദ്ധേയമാണ്. ഒരു വ്യക്തിയുടെ ഒറ്റപ്പെട്ട തെറ്റിനെ സഭയൊന്നാകെ സംഘടിതമായി ചെയ്ത തെറ്റാണെന്നു വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങളും നിക്ഷിപ്ത താല്പര്യക്കാരും നടത്തിയ പരിശ്രമങ്ങളും തിരക്കഥയുമാണ് കോടതി വിധിയോടെ തകർന്നത്.
കൊട്ടിയൂർ പീഡന കേസിൽ തെറ്റുകാരൻ ഒന്നാംപ്രതി മാത്രമാണന്നും മറ്റുള്ളവരെ അന്യായമായി പ്രതിചേർത്തതാണെന്നുമുള്ള നിലപാടിനുള്ള അംഗീകാരമാണു കോടതി വിധി. പ്രതിപ്പട്ടികയിൽ അന്യായമായി ചേർക്കപ്പെട്ടവരെ അധിക്ഷേപിക്കാൻ മത്സരിച്ച മാധ്യമങ്ങൾ ഇനിയെങ്കിലും സത്യം മനസിലാക്കി തെറ്റുതിരുത്തണമെന്നു മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.