തിരുവനന്തപുരം: വിപുലമായ ആശയ സംവാദങ്ങൾക്കും അഭിപ്രായ സമന്വയത്തിനും ശേഷമേ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ബിൽ 2019ന് അന്തിമരൂപം നൽകി സർക്കാരിനു സമർപ്പിക്കുന്നതിൽ തീരുമാനമെടുക്കൂയെന്ന് സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അറിയിച്ചു.
2009ൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ പള്ളി വക സ്വത്ത് സംബന്ധിച്ച ഒരു ബിൽ തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. ഈ ബിൽ നടപ്പാക്കാൻ നിയമ പരിഷ്കരണ കമ്മീഷൻ മുൻകൈയെടുക്കണമെന്ന് പല നിവേദനങ്ങളും കമ്മീഷനു ലഭിച്ച സാഹചര്യത്തിലാണു കരടുബിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഈഘട്ടത്തിൽ യാതൊരുവിധ ആശങ്കയ്ക്കും പ്രസക്തിയില്ലെന്നും കമ്മീഷൻ ചെയർമാൻ അറിയിച്ചു.
ചർച്ച് ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം നിയമപരിഷ്കരണ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അഭിപ്രായങ്ങളും ആക്ഷേപങ്ങളും മാർച്ച് ആറിനകം അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കമ്മീഷൻ ഇപ്പോൾ വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്.
2009ൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ പള്ളി വക സ്വത്ത് സംബന്ധിച്ച ഒരു ബിൽ തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. ഈ ബിൽ നടപ്പാക്കാൻ നിയമ പരിഷ്കരണ കമ്മീഷൻ മുൻകൈയെടുക്കണമെന്ന് പല നിവേദനങ്ങളും കമ്മീഷനു ലഭിച്ച സാഹചര്യത്തിലാണു കരടുബിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഈഘട്ടത്തിൽ യാതൊരുവിധ ആശങ്കയ്ക്കും പ്രസക്തിയില്ലെന്നും കമ്മീഷൻ ചെയർമാൻ അറിയിച്ചു.
ചർച്ച് ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം നിയമപരിഷ്കരണ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അഭിപ്രായങ്ങളും ആക്ഷേപങ്ങളും മാർച്ച് ആറിനകം അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കമ്മീഷൻ ഇപ്പോൾ വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്.