ചെറുതോണി: കടബാധ്യതമൂലം ഇടുക്കിയിൽ ഒരു കർഷകനെ കൂടി മരിച്ചനിലയിൽ കണ്ടെത്തി. പെരിഞ്ചാംകുട്ടി ചെന്പകപ്പാറ സ്വദേശി നക്കരയിൽ ശ്രീകുമാർ (59)ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ ഇയാളെ ബന്ധുക്കൾ തൂക്കുപാലത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണ് മരിച്ചത്.
സ്വകാര്യബാങ്കിലും മുരിക്കാശേരി സർവീസ് സഹകരണ ബാങ്കിലും നിന്ന് വായ്പയെടുത്താണ് ഇദ്ദേഹം കൃഷി ചെയ്തിരുന്നതെന്നു പറയുന്നു. സ്വകാര്യ വ്യക്തികൾക്കും പ്രൈവറ്റ് ബാങ്കുകൾക്കും അടക്കം 15 ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
പെരിഞ്ചാംകുട്ടിയിൽ രണ്ടേക്കർ സ്ഥലമാണുള്ളത്. കാലവർഷകെടുതിയിൽ കൃഷി നശിച്ചതോടെ നിരാശയിലായിരുന്നു. കടബാധ്യതയുടെ കണക്ക് ഇയാൾ എഴുതിവച്ചിട്ടുണ്ടായിരുന്നു. മുരിക്കാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉഷാകുമാരിയാണ് ഭാര്യ. മക്കൾ: അനൂപ്, അപർണ. ഇതോടെ ഇടുക്കിയിൽ കടക്കെണിമൂലം ജീവനൊടുക്കുന്ന കർഷകരുടെ എണ്ണം അഞ്ചായി. ഇതിൽ മൂന്നും വാത്തിക്കുടി പഞ്ചായത്തിലാണ്.
സ്വകാര്യബാങ്കിലും മുരിക്കാശേരി സർവീസ് സഹകരണ ബാങ്കിലും നിന്ന് വായ്പയെടുത്താണ് ഇദ്ദേഹം കൃഷി ചെയ്തിരുന്നതെന്നു പറയുന്നു. സ്വകാര്യ വ്യക്തികൾക്കും പ്രൈവറ്റ് ബാങ്കുകൾക്കും അടക്കം 15 ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
പെരിഞ്ചാംകുട്ടിയിൽ രണ്ടേക്കർ സ്ഥലമാണുള്ളത്. കാലവർഷകെടുതിയിൽ കൃഷി നശിച്ചതോടെ നിരാശയിലായിരുന്നു. കടബാധ്യതയുടെ കണക്ക് ഇയാൾ എഴുതിവച്ചിട്ടുണ്ടായിരുന്നു. മുരിക്കാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉഷാകുമാരിയാണ് ഭാര്യ. മക്കൾ: അനൂപ്, അപർണ. ഇതോടെ ഇടുക്കിയിൽ കടക്കെണിമൂലം ജീവനൊടുക്കുന്ന കർഷകരുടെ എണ്ണം അഞ്ചായി. ഇതിൽ മൂന്നും വാത്തിക്കുടി പഞ്ചായത്തിലാണ്.