കറുകച്ചാൽ: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നെടുങ്ങാടപ്പള്ളി മാന്നാനത്ത് പുത്തൻ വീട്ടിൽ സുകുവിന്റെ മകൻ എം.എസ്. സുബിൻ (25) ആണ് മരിച്ചത്. അതേസയമം ഇയാളെ ആശുപത്രിയിൽ എത്തിച്ചിട്ട് ഡോക്ടർമാർ നോക്കിയില്ലന്ന കാരണത്താൽ ആശുപത്രിയിൽ ബന്ധുക്കൾ സുഹൃത്തുക്കളും ചേർന്നു സംഘർഷമുണ്ടാക്കി. ഇന്നലെ രാത്രിയിൽ 7.45നു കറുകച്ചാൽ ടൗണിൽ പ്രവർത്തിക്കുന്ന സ്വകാര്യാശുപത്രിയിലാണ് സംഘർഷാവസ്ഥയുണ്ടായത്.
വീടിനു സമീപത്തുള്ള ആൾതാമസമില്ലാത്ത മറ്റൊരു വീടിന്റെ തൊഴുത്തിലാണു സുബിൻ തുങ്ങി മരിക്കാൻ ശ്രമിച്ചത്. സംഭവം കണ്ടു ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു ഇയാളെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്നു യുവാവിനോടൊപ്പം എത്തിയവർ പറഞ്ഞു.
തുടർന്ന് മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ഡ്രൈവറില്ലെന്ന കാരണത്താൽ ആംബുലൻസ് വിട്ടുനൽകിയില്ലന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. ഇതേ തുടർന്നാണ് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്ന് കറുകച്ചാൽ പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നുവെന്നും തുടർ നടപടികൾക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കണമെന്നും കൂടെവന്നവരോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പോലീസിനോട് പഞ്ഞത്.
വീടിനു സമീപത്തുള്ള ആൾതാമസമില്ലാത്ത മറ്റൊരു വീടിന്റെ തൊഴുത്തിലാണു സുബിൻ തുങ്ങി മരിക്കാൻ ശ്രമിച്ചത്. സംഭവം കണ്ടു ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു ഇയാളെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്നു യുവാവിനോടൊപ്പം എത്തിയവർ പറഞ്ഞു.
തുടർന്ന് മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ഡ്രൈവറില്ലെന്ന കാരണത്താൽ ആംബുലൻസ് വിട്ടുനൽകിയില്ലന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. ഇതേ തുടർന്നാണ് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്ന് കറുകച്ചാൽ പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നുവെന്നും തുടർ നടപടികൾക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കണമെന്നും കൂടെവന്നവരോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പോലീസിനോട് പഞ്ഞത്.