കോട്ടയം: ക്രൈസ്തവ സ്ഥാപനങ്ങളുടെയും പള്ളികളുടെയും മേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇടതു സർക്കാർ നീക്കം വിശ്വാസികളുടെ മേലുള്ള കടന്നു കയറ്റമാണെന്നു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത.
നിരീശ്വര വാദികളുടെ താത്പര്യങ്ങൾ നടപ്പിലാക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യത്തുള്ള നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചു സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനാൽ പുതിയ നിയമം കൊണ്ടുവരുന്നതു ദുരൂഹമാണ്.
ഞായറാഴ്ചകളിൽ പരീക്ഷകളും പരിശീലനവും സംഘടിപ്പിച്ചു ഞായറാഴ്ച ആചരണം പോലും തടസപ്പെടുത്താൻ നടത്തുന്ന നീക്കവുമായി ഇതിനെയും ചേർത്തു കാണണം. ഇതിനെതിരേ ശക്തമായ പ്രതികരണം നടത്തണമെന്നും നേതൃയോഗം എല്ലാ യൂണിറ്റ് ഫൊറോനാ സമിതികളോടും ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോൺ, ജാൻസൻ ജോസഫ്, സൈബ അക്കര, ജോസ് ജോൺ വെങ്ങാന്തറ, ബിജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
നിരീശ്വര വാദികളുടെ താത്പര്യങ്ങൾ നടപ്പിലാക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യത്തുള്ള നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചു സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനാൽ പുതിയ നിയമം കൊണ്ടുവരുന്നതു ദുരൂഹമാണ്.
ഞായറാഴ്ചകളിൽ പരീക്ഷകളും പരിശീലനവും സംഘടിപ്പിച്ചു ഞായറാഴ്ച ആചരണം പോലും തടസപ്പെടുത്താൻ നടത്തുന്ന നീക്കവുമായി ഇതിനെയും ചേർത്തു കാണണം. ഇതിനെതിരേ ശക്തമായ പ്രതികരണം നടത്തണമെന്നും നേതൃയോഗം എല്ലാ യൂണിറ്റ് ഫൊറോനാ സമിതികളോടും ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോൺ, ജാൻസൻ ജോസഫ്, സൈബ അക്കര, ജോസ് ജോൺ വെങ്ങാന്തറ, ബിജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.