കൊച്ചി: സിമന്റിന്റെ നികുതി 18 ശതമാനമായി കുറയ്ക്കാനുളള നിർദേശം 20ന് ചേരുന്ന ജിഎസ്ടി കൗണ്‍സിലിന്റെ അജൻഡയിൽ ഉൾപ്പെടുത്താനിരിക്കെ, ഉത്പാദകർ സിമന്റിന്റെ വില വർധിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നികുതി കുറച്ചാൽ ഒരു ചാക്കിന് 40 രൂപയുടെ വിലക്കുറവുണ്ടാകും. ഇതുമുന്നിൽ കണ്ടാണ് ഉത്്പാദകർ 80 രൂപ വർധിപ്പിച്ചത്. ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കേണ്ട ലാഭം തട്ടിയെടുക്കാനാണ് ഉത്്പാദകർ ശ്രമിക്കുന്നത്. ഈ നടപടിയെ നിയമപരമായി നേരിടുമെന്ന് അവർ പറഞ്ഞു.