രാമപുരം: തിരുവല്ല രൂപതയുടെ അഡ്മിനിസ്ട്രേറ്ററും പുനരൈക്യപ്രസ്ഥാനത്തിലെ ആദ്യകാലപ്രവർത്തകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന മോൺ. ജോൺ കച്ചിറമറ്റത്തിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് ദീപികയുടെ മുൻ ചീഫ് എഡിറ്ററും പ്രഭാഷകനും ഗ്രന്ഥകാരനും ചരിത്രകാരനും ദീർഘകാലം ദീപികയുടെ മുഖപ്രസംഗ രചയിതാവുമായിരുന്ന ഫാ. അലക്സാണ്ടർ പൈകട സിഎംഐ തെരഞ്ഞെടുക്കപ്പെട്ടതായി ഫൗണ്ടേഷൻ ചെയർമാൻ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അറിയിച്ചു.
ചരിത്രസംബന്ധിയായി ഫാ. അലക്സാണ്ടർ പൈകട രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളും സമകാലീന പ്രശ്നങ്ങളെ വിലയിരുത്തിക്കൊണ്ട് എഴുതിയിട്ടുള്ള ലേഖനങ്ങളും ഫാ. പൈകടയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കിയിരുന്നുവെന്നും അവാർഡ് നിർണയ സമിതി വിലയിരുത്തി. മാർച്ച് ഒന്പതിന് രാമപുരത്ത് ചേരുന്ന ചടങ്ങിൽ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അവാർഡ് സമ്മാനിക്കും.
ചരിത്രസംബന്ധിയായി ഫാ. അലക്സാണ്ടർ പൈകട രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളും സമകാലീന പ്രശ്നങ്ങളെ വിലയിരുത്തിക്കൊണ്ട് എഴുതിയിട്ടുള്ള ലേഖനങ്ങളും ഫാ. പൈകടയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കിയിരുന്നുവെന്നും അവാർഡ് നിർണയ സമിതി വിലയിരുത്തി. മാർച്ച് ഒന്പതിന് രാമപുരത്ത് ചേരുന്ന ചടങ്ങിൽ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അവാർഡ് സമ്മാനിക്കും.