വടക്കേക്കര: കോടികളുടെ തട്ടിപ്പ് നടത്തി ചിട്ടിക്കന്പനി ഉടമകൾ മുങ്ങിയതായി പരാതി. പറവൂർ കുഞ്ഞിത്തൈ സ്വദേശികൾ നടത്തിയിരുന്ന ടിഎൻടി ചിട്ടിക്കമ്പനിക്കെതിരേയാണ് നിരവധി ഇടപാടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്. വടക്കേക്കര പോലീസ് സ്റ്റേഷനിൽ മാത്രം 112 പരാതികൾ ലഭിച്ചു.
ഏഴിക്കര സ്വദേശിനിയുടെ ഏഴര ലക്ഷം രൂപ വരെ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. അര ലക്ഷം, ഒരു ലക്ഷം, ഒന്നര ലക്ഷം, രണ്ടു ലക്ഷം വീതം നഷ്ടമായ ഒട്ടേറെപ്പേരുണ്ട്. കോടികളുടെ തട്ടിപ്പാണു നടന്നിരിക്കുന്നത്. ചിട്ടിക്കമ്പനി ഉടമകളായ കുഞ്ഞിത്തൈ കുറുപ്പശേരി തോമസ്, മക്കളായ നെൽസൺ, ടെൽസൺ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
ഇരിങ്ങാലക്കുട കേന്ദ്രമായാണു ടിഎന്‍ടി ചിട്ടിക്കമ്പനി പ്രവർത്തിച്ചിരുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലായി ഒട്ടേറെ ശാഖകളുണ്ട്. വടക്കേക്കര കേന്ദ്രീകരിച്ച് അണ്ടിപ്പിള്ളിക്കാവിലായിരുന്നു ശാഖ. എല്ലാ ശാഖകളും പൂട്ടിയ നിലയിലാണ്. ആലപ്പുഴ ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും ഏജന്റുമാരെ ഉപയോഗിച്ചു കോടികൾ പിരിച്ചെടുത്തിട്ടുണ്ട്.
അനുഗ്രഹ എന്ന പേരിലാണ് ആദ്യം ചിട്ടി സ്ഥാപനം തുടങ്ങിയത്. പിന്നീടു വിപുലീകരിച്ചപ്പോൾ ടിഎൻടി എന്നാക്കി മാറ്റി. ഇരിങ്ങാലക്കുടയിൽ സ്ഥാപനം പൂട്ടിയതോടെ അവിടുത്തെ ഇടപാടുകാർ ഉടമകളെത്തേടി കുഞ്ഞിത്തൈയിലെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഉടമകൾ എവിടെയാണെന്ന വിവരം ലഭ്യമായിട്ടില്ല. പരാതികളുടെ എണ്ണം ഇനിയും വർധിക്കാനാണു സാധ്യത.
ഏഴിക്കര സ്വദേശിനിയുടെ ഏഴര ലക്ഷം രൂപ വരെ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. അര ലക്ഷം, ഒരു ലക്ഷം, ഒന്നര ലക്ഷം, രണ്ടു ലക്ഷം വീതം നഷ്ടമായ ഒട്ടേറെപ്പേരുണ്ട്. കോടികളുടെ തട്ടിപ്പാണു നടന്നിരിക്കുന്നത്. ചിട്ടിക്കമ്പനി ഉടമകളായ കുഞ്ഞിത്തൈ കുറുപ്പശേരി തോമസ്, മക്കളായ നെൽസൺ, ടെൽസൺ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
ഇരിങ്ങാലക്കുട കേന്ദ്രമായാണു ടിഎന്‍ടി ചിട്ടിക്കമ്പനി പ്രവർത്തിച്ചിരുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലായി ഒട്ടേറെ ശാഖകളുണ്ട്. വടക്കേക്കര കേന്ദ്രീകരിച്ച് അണ്ടിപ്പിള്ളിക്കാവിലായിരുന്നു ശാഖ. എല്ലാ ശാഖകളും പൂട്ടിയ നിലയിലാണ്. ആലപ്പുഴ ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും ഏജന്റുമാരെ ഉപയോഗിച്ചു കോടികൾ പിരിച്ചെടുത്തിട്ടുണ്ട്.
അനുഗ്രഹ എന്ന പേരിലാണ് ആദ്യം ചിട്ടി സ്ഥാപനം തുടങ്ങിയത്. പിന്നീടു വിപുലീകരിച്ചപ്പോൾ ടിഎൻടി എന്നാക്കി മാറ്റി. ഇരിങ്ങാലക്കുടയിൽ സ്ഥാപനം പൂട്ടിയതോടെ അവിടുത്തെ ഇടപാടുകാർ ഉടമകളെത്തേടി കുഞ്ഞിത്തൈയിലെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഉടമകൾ എവിടെയാണെന്ന വിവരം ലഭ്യമായിട്ടില്ല. പരാതികളുടെ എണ്ണം ഇനിയും വർധിക്കാനാണു സാധ്യത.