കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും കാമറ സ്ഥാപിച്ച് ഭിക്ഷാടനത്തിന്റെ മറവിൽ നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിച്ചശേഷം ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകി. ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാനും ക്ഷേമപദ്ധതികൾ നടപ്പിലാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി.
ഭിക്ഷാടനത്തിന്റെ മറവിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ തടയുന്നതിന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകണം. ക്ലീൻ കേരള സേവ് ചൈൽഡ് എന്നപേരിൽ പദ്ധതി നടപ്പിലാക്കിയാൽ ഭിക്ഷാടന മാഫിയയെ നിരോധിക്കാൻ സാധിക്കും. ഇതേസമയം, ഭിക്ഷക്കാരെ പുനരധിവസിപ്പിക്കാനും അവരുടെ ക്ഷേമത്തിനായി പദ്ധതികൾ നടപ്പിലാക്കാനും ശ്രമിച്ചുവരുന്നതായി കമ്മീഷനെ ഡിജിപി രേഖാമൂലം അറിയിച്ചു. വളപട്ടണം സ്വദേശി ടി.പി. മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് നടപടി.
ഭിക്ഷാടനത്തിന്റെ മറവിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ തടയുന്നതിന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകണം. ക്ലീൻ കേരള സേവ് ചൈൽഡ് എന്നപേരിൽ പദ്ധതി നടപ്പിലാക്കിയാൽ ഭിക്ഷാടന മാഫിയയെ നിരോധിക്കാൻ സാധിക്കും. ഇതേസമയം, ഭിക്ഷക്കാരെ പുനരധിവസിപ്പിക്കാനും അവരുടെ ക്ഷേമത്തിനായി പദ്ധതികൾ നടപ്പിലാക്കാനും ശ്രമിച്ചുവരുന്നതായി കമ്മീഷനെ ഡിജിപി രേഖാമൂലം അറിയിച്ചു. വളപട്ടണം സ്വദേശി ടി.പി. മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് നടപടി.