കൊച്ചി: ഭിന്നിച്ചുനിൽക്കുന്ന കേരള പുലയർ മഹാസഭ(കെപിഎംഎസ്)യെ ഏകീകരിക്കുന്നതിനായി 17ന് എറണാകുളത്തെ അധ്യാപക ഭവനിൽ യോഗം ചേരുമെന്ന് കെപിഎംഎസ് ഏകീകരണ സമിതി ചെയർമാൻ എം.വി. ആണ്ടപ്പൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇപ്പോൾ മൂന്നു സംഘടനകളായാണ് കെപിഎംഎസ് നിലകൊള്ളുന്നത്. ഒരേ പേരും ഒരേ കൊടിയുമാണ് ഇവർ ഉപയോഗിക്കുന്നത്. ഒരു രജിസ്ട്രേഷനിൽ മൂന്നു സംഘടനകൾ തുടരുന്നത് നിയമവിരുദ്ധമാണ്. ഗ്രൂപ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് സഭ ഏകീകരിക്കണമെന്ന് അനുരഞ്ജനയോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഏകീകരണയോഗം വിളിച്ചുചേർത്തിരിക്കുതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11ന് നടക്കുന്ന ഏകീകരണ യോഗത്തിൽ ജസ്റ്റീസ് കെ. തങ്കപ്പൻ, എം. ബാലഗോവിന്ദൻ, കെ.എ. ബാലൻ എന്നിവർ പങ്കെടുക്കും. സഭയെ ഏകീകരിക്കാൻ സാധ്യമാകാതെവന്നാൽ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിയമലംഘനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഏകീകരണ സമിതി കണ്‍വീനർ സി.ടി. പൊന്നപ്പനും പങ്കെടുത്തു.
ഇപ്പോൾ മൂന്നു സംഘടനകളായാണ് കെപിഎംഎസ് നിലകൊള്ളുന്നത്. ഒരേ പേരും ഒരേ കൊടിയുമാണ് ഇവർ ഉപയോഗിക്കുന്നത്. ഒരു രജിസ്ട്രേഷനിൽ മൂന്നു സംഘടനകൾ തുടരുന്നത് നിയമവിരുദ്ധമാണ്. ഗ്രൂപ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് സഭ ഏകീകരിക്കണമെന്ന് അനുരഞ്ജനയോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഏകീകരണയോഗം വിളിച്ചുചേർത്തിരിക്കുതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11ന് നടക്കുന്ന ഏകീകരണ യോഗത്തിൽ ജസ്റ്റീസ് കെ. തങ്കപ്പൻ, എം. ബാലഗോവിന്ദൻ, കെ.എ. ബാലൻ എന്നിവർ പങ്കെടുക്കും. സഭയെ ഏകീകരിക്കാൻ സാധ്യമാകാതെവന്നാൽ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിയമലംഘനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഏകീകരണ സമിതി കണ്‍വീനർ സി.ടി. പൊന്നപ്പനും പങ്കെടുത്തു.