പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറയാക്കി കേരള സർക്കാർ വിശ്വാസം തകർക്കാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ചേർന്ന ബൂത്തുതല നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തു വിശ്വസം തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. 21 കോടി ആളുകൾ എത്തുന്ന കുംഭമേളയ്ക്കു വേണ്ട സൗകര്യങ്ങൾ ചെയ്യാനും ദർശന സൗകര്യം വിപുലപ്പെടുത്താനും കേന്ദ്ര സർക്കാരും യുപി സർക്കാരും വിശ്വാസികൾക്കൊപ്പംനിന്ന് പ്രവർത്തിക്കുകയാണ്. രാമജന്മഭൂമിയായാലും ശബരിമലയായാലും വിശ്വാസം സംരക്ഷിക്കാൻ ബിജെപി സർക്കാർ വരണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്റുമാരായ അശോകൻ കുളനട, എൻ. ഹരി തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ തെക്കൻ കേരളത്തിലെ നാല് പാർലമെന്റ് മണ്ഡലങ്ങളിലെ ക്ലസ്റ്റർ നേതാക്കളുടെ യോഗവും യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തു വിശ്വസം തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. 21 കോടി ആളുകൾ എത്തുന്ന കുംഭമേളയ്ക്കു വേണ്ട സൗകര്യങ്ങൾ ചെയ്യാനും ദർശന സൗകര്യം വിപുലപ്പെടുത്താനും കേന്ദ്ര സർക്കാരും യുപി സർക്കാരും വിശ്വാസികൾക്കൊപ്പംനിന്ന് പ്രവർത്തിക്കുകയാണ്. രാമജന്മഭൂമിയായാലും ശബരിമലയായാലും വിശ്വാസം സംരക്ഷിക്കാൻ ബിജെപി സർക്കാർ വരണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്റുമാരായ അശോകൻ കുളനട, എൻ. ഹരി തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ തെക്കൻ കേരളത്തിലെ നാല് പാർലമെന്റ് മണ്ഡലങ്ങളിലെ ക്ലസ്റ്റർ നേതാക്കളുടെ യോഗവും യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു.