കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇരുമുന്നണികളും മുസ്ലിം സമുദായത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം എന്ന രീതിയിൽ ആറു വീതം മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്ന് ജമാഅത്ത് കൗണ്‍സിൽ. തെരഞ്ഞെടുപ്പ് വരുന്പോൾ മുസ്ലിം സമുദായത്തെ വോട്ടുബാങ്കാക്കി പ്രയോജനപ്പെടുത്തുന്നതല്ലാതെ 30 ശതമാനം വരുന്ന സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകാറില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.പൂക്കൂഞ്ഞ് പത്രസമ്മേളനത്തിൽ പറഞ്ഞു.