അടിമാലി: പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിനെത്തുടർന്ന് വീട് വാസയോഗ്യമാക്കാനായി വൃക്ക വിൽക്കാൻ തയാറായ വെള്ളത്തൂവൽ തണ്ണിക്കോട് ജോസഫിന്റെ വീട്ടിൽ ഇടുക്കി ജില്ലാ കളക്ടർ കെ. ജീവൻ ബാബു സന്ദർശനം നടത്തി. ജില്ലാ കളക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടിരുന്നു. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പ്രളയത്തിൽ തകർന്ന ജോസഫിന്റെ വീട് വാസയോഗ്യമാക്കേണ്ടതുണ്ടെന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങൾ റിപ്പോർട്ടായി നൽകുമെന്നും കളക്ടർ പറഞ്ഞു. ജോസഫിന്റെ വീടിന് 16-29 ശതമാനം കേടുപാട് സംഭവിച്ച വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. എന്നാൽ, ജോസഫിന്റെ അപ്പീൽ അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 60-74 ശതമാനം നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി അസി. എക്സിക്യൂട്ടീവ് എൻജിനിയർ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മാനദണ്ഡപ്രകാരം ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കു നൽകുന്ന ധനസഹായം ഇന്നുതന്നെ ജോസഫിനു നൽകാൻ ജില്ലാ കളക്ടർ നിർദേശംനൽകി. ആനുകൂല്യം ലഭിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതി അടിസ്ഥാന രഹിതമാണെന്നു ജില്ലാ കളക്ടർ വ്യക്തമാക്കി. എസ്. രാജേന്ദ്രൻ എംഎൽഎയും ഇന്നലെ ജോസഫിനെ സന്ദർശിച്ചു. ഉചിതമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് എംഎൽഎ അറിയിച്ചു.
ജോസഫിനു സമാശ്വാസവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടു നിർമിക്കാൻ നിവൃത്തിയില്ലാതെ സ്വന്തം വൃക്ക വിൽക്കേണ്ട ഗതികേടിലായ ഇടുക്കി വെള്ളത്തൂവൽ തണ്ണിക്കോട്ടിൽ ജോസഫിന് സമാശ്വാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം അറിഞ്ഞ രമേശ് ചെന്നിത്തല ജോസഫുമായി ബന്ധപ്പെടുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
പ്രളയത്തിൽ തകർന്ന ജോസഫിന്റെ വീട് വാസയോഗ്യമാക്കേണ്ടതുണ്ടെന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങൾ റിപ്പോർട്ടായി നൽകുമെന്നും കളക്ടർ പറഞ്ഞു. ജോസഫിന്റെ വീടിന് 16-29 ശതമാനം കേടുപാട് സംഭവിച്ച വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. എന്നാൽ, ജോസഫിന്റെ അപ്പീൽ അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 60-74 ശതമാനം നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി അസി. എക്സിക്യൂട്ടീവ് എൻജിനിയർ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മാനദണ്ഡപ്രകാരം ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കു നൽകുന്ന ധനസഹായം ഇന്നുതന്നെ ജോസഫിനു നൽകാൻ ജില്ലാ കളക്ടർ നിർദേശംനൽകി. ആനുകൂല്യം ലഭിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതി അടിസ്ഥാന രഹിതമാണെന്നു ജില്ലാ കളക്ടർ വ്യക്തമാക്കി. എസ്. രാജേന്ദ്രൻ എംഎൽഎയും ഇന്നലെ ജോസഫിനെ സന്ദർശിച്ചു. ഉചിതമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് എംഎൽഎ അറിയിച്ചു.
ജോസഫിനു സമാശ്വാസവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടു നിർമിക്കാൻ നിവൃത്തിയില്ലാതെ സ്വന്തം വൃക്ക വിൽക്കേണ്ട ഗതികേടിലായ ഇടുക്കി വെള്ളത്തൂവൽ തണ്ണിക്കോട്ടിൽ ജോസഫിന് സമാശ്വാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം അറിഞ്ഞ രമേശ് ചെന്നിത്തല ജോസഫുമായി ബന്ധപ്പെടുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.