കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ഇമാം ഷെഫീഖ് അൽ ഖാസിമി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. കേസിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണു ഹർജിയിലെ ആവശ്യം. പോക്സോ പ്രകാരമുള്ള കുറ്റം ചുമത്തിയ കേസിൽ കസ്റ്റഡിയിൽ പീഡിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനു 15 വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കാറിൽ ആളൊഴിഞ്ഞ ഭാഗത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു ഷെഫീഖിനെതിരേയുള്ള കേസ്. ആരോപണം വ്യാജമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിക്കാരൻ പറയുന്നു. കമ്യൂണിസ്റ്റുകാരനായ പള്ളിക്കമ്മിറ്റി പ്രസിഡന്റിന്റെ പ്രേരണയിൽ പോലീസ് കേസെടുത്തതാണ്.
മുഖ്യ ഇമാമായ താൻ എസ്ഡിപിഐ വേദികളിൽ പ്രസംഗം നടത്തുന്നുണ്ട്. ഇതിലുള്ള വൈരാഗ്യമാണു പരാതിക്കു കാരണം. പെണ്‍കുട്ടിയും കുടുംബവും തന്നോടൊപ്പം സഞ്ചരിക്കാറുള്ളവരാണെന്നും കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഷെഫീഖ് അൽ ഖാസിമിയുടെ ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനു 15 വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കാറിൽ ആളൊഴിഞ്ഞ ഭാഗത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു ഷെഫീഖിനെതിരേയുള്ള കേസ്. ആരോപണം വ്യാജമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിക്കാരൻ പറയുന്നു. കമ്യൂണിസ്റ്റുകാരനായ പള്ളിക്കമ്മിറ്റി പ്രസിഡന്റിന്റെ പ്രേരണയിൽ പോലീസ് കേസെടുത്തതാണ്.
മുഖ്യ ഇമാമായ താൻ എസ്ഡിപിഐ വേദികളിൽ പ്രസംഗം നടത്തുന്നുണ്ട്. ഇതിലുള്ള വൈരാഗ്യമാണു പരാതിക്കു കാരണം. പെണ്‍കുട്ടിയും കുടുംബവും തന്നോടൊപ്പം സഞ്ചരിക്കാറുള്ളവരാണെന്നും കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഷെഫീഖ് അൽ ഖാസിമിയുടെ ഹർജിയിൽ പറയുന്നു.