കണ്ണൂർ: കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ വാരത്ത് ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു മരിച്ച മൂന്നുപേർക്കും നാട് കണ്ണീരോടെ വിടനൽകി. മൂന്നുപേരുടെയും സംസ്കാരച്ചടങ്ങുകളിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുൾപ്പെടെ ആയിരങ്ങൾ പങ്കുകൊണ്ടു.
മരിച്ച ബൈക്ക് യാത്രക്കാരായ ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശി ശ്രീനിവാസൻ-ജ്യോതി ദന്പതികളുടെ മകൻ അർജുൻ(19), വട്ടപ്പൊയിലിലെ അശോകൻ-സജിന ദന്പതികളുടെ മകൻ ആകാശ് (19) എന്നിവരുടെ സംസ്കാരം പയ്യാന്പലത്ത് നടന്നു. തുളസി കൃഷ്ണ മരിച്ച അർജുന്റെ ഏക സഹോദരിയാണ്. ആദർശ്, അർജുൻ എന്നിവർ ആകാശിന്റെ സഹോദരങ്ങളാണ്. ഏച്ചൂർ നളന്ദ കോളജ് വിദ്യാർഥികളാണ് അർജുനും ആകാശും. മരിച്ച ഓട്ടോയാത്രക്കാരൻ ഇരിട്ടി കുന്നോത്ത് മലപൊട്ടിലെ ചാലാടൻ ഹൗസിൽ പ്രകാശന്റെ (53) സംസ്കാരം ഇന്നലെ വൈകുന്നേരം ആറോടെ വീട്ടുവളപ്പിൽ നടന്നു. ദേവു-കുഞ്ഞമ്പു ദമ്പതികളുടെ മകനായ പ്രകാശ് ടൂറിസ്റ്റ് ബസ് ജീവനക്കാരനാണ്. ഭാര്യ: സുജാത. മക്കൾ: പ്രജിത്ത്, പ്രജുഷ, പ്രണവ്. സഹോദരങ്ങൾ: പവിത്രൻ, വിലാസിനി, സജീവൻ.
ഞായറാഴ്ച രാത്രി 11.30 ഓടെ വാരം ചതുരക്കിണറിന് സമീപമായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോടാക്സിയും കണ്ണൂരിൽനിന്ന് പോകുകയായിരുന്ന ബൈക്കും ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനായ ഏച്ചൂരിലെ സോനു (20), ഓട്ടോ ടാക്സിയിലുണ്ടായിരുന്ന ഇരിട്ടി കേളൻപീടിക സ്വദേശികളായ വിജേഷ് (27), സത്യൻ (57), മനോജ് (45) എന്നിവരെ കണ്ണൂർ എകെജി ആശുപത്രിയിലും ഓട്ടോ ടാക്സി ഡ്രൈവർ വിളമന സ്വദേശി കെ.എം. ജോളിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുഹൃത്തും സൈനികനുമായ താഴെചൊവ്വയിലെ അശ്വിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബൈക്കിലുണ്ടായിരുന്ന യുവാക്കൾ. വള്ളിത്തോടുണ്ടായ അപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെ കാണുവാനായി വരികയായിരുന്നു ഓട്ടോ ടാക്സിയിലുണ്ടായിരുന്നവർ.
മരിച്ച ബൈക്ക് യാത്രക്കാരായ ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശി ശ്രീനിവാസൻ-ജ്യോതി ദന്പതികളുടെ മകൻ അർജുൻ(19), വട്ടപ്പൊയിലിലെ അശോകൻ-സജിന ദന്പതികളുടെ മകൻ ആകാശ് (19) എന്നിവരുടെ സംസ്കാരം പയ്യാന്പലത്ത് നടന്നു. തുളസി കൃഷ്ണ മരിച്ച അർജുന്റെ ഏക സഹോദരിയാണ്. ആദർശ്, അർജുൻ എന്നിവർ ആകാശിന്റെ സഹോദരങ്ങളാണ്. ഏച്ചൂർ നളന്ദ കോളജ് വിദ്യാർഥികളാണ് അർജുനും ആകാശും. മരിച്ച ഓട്ടോയാത്രക്കാരൻ ഇരിട്ടി കുന്നോത്ത് മലപൊട്ടിലെ ചാലാടൻ ഹൗസിൽ പ്രകാശന്റെ (53) സംസ്കാരം ഇന്നലെ വൈകുന്നേരം ആറോടെ വീട്ടുവളപ്പിൽ നടന്നു. ദേവു-കുഞ്ഞമ്പു ദമ്പതികളുടെ മകനായ പ്രകാശ് ടൂറിസ്റ്റ് ബസ് ജീവനക്കാരനാണ്. ഭാര്യ: സുജാത. മക്കൾ: പ്രജിത്ത്, പ്രജുഷ, പ്രണവ്. സഹോദരങ്ങൾ: പവിത്രൻ, വിലാസിനി, സജീവൻ.
ഞായറാഴ്ച രാത്രി 11.30 ഓടെ വാരം ചതുരക്കിണറിന് സമീപമായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോടാക്സിയും കണ്ണൂരിൽനിന്ന് പോകുകയായിരുന്ന ബൈക്കും ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനായ ഏച്ചൂരിലെ സോനു (20), ഓട്ടോ ടാക്സിയിലുണ്ടായിരുന്ന ഇരിട്ടി കേളൻപീടിക സ്വദേശികളായ വിജേഷ് (27), സത്യൻ (57), മനോജ് (45) എന്നിവരെ കണ്ണൂർ എകെജി ആശുപത്രിയിലും ഓട്ടോ ടാക്സി ഡ്രൈവർ വിളമന സ്വദേശി കെ.എം. ജോളിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുഹൃത്തും സൈനികനുമായ താഴെചൊവ്വയിലെ അശ്വിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബൈക്കിലുണ്ടായിരുന്ന യുവാക്കൾ. വള്ളിത്തോടുണ്ടായ അപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെ കാണുവാനായി വരികയായിരുന്നു ഓട്ടോ ടാക്സിയിലുണ്ടായിരുന്നവർ.