മൂന്നാർ: തെക്കിന്റെ കാഷ്മീർ എന്നു ചെല്ലപ്പേരുള്ള മൂന്നാറിനു പ്രത്യേക ’പദവി’ ഉണ്ടെന്നു തോന്നുന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. ഇവിടെ ദേവികുളം സബ് കളക്ടർമാർക്ക് ഇവിടുത്തെ ’ഭരണാധികാരികൾ’ വിശേഷണങ്ങൾ നൽകുന്നതും പതിവായിരിക്കുകയാണ്. അവൾ ബോധമില്ലാത്തവൾ, കോപ്പിയടി വീരൻ എന്നൊക്കെയാണ് ഒാരോ ഉദ്യോഗസ്ഥർക്കും വിശേഷണം.
കഴിഞ്ഞ ദിവസം മൂന്നാർ പഞ്ചാത്ത് റവന്യു വകുപ്പിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും അനുമതിയില്ലാതെ പുഴയോരത്തു കെട്ടിടം നിർമിക്കുന്നതു തടഞ്ഞ് നോട്ടീസ് നൽകിയപ്പോഴാണ് "ചുമ്മാ ബുദ്ധിയും ബോധവും ഇല്ലാത്തതിനെയെല്ലാം ഇങ്ങോട്ടു വിടും, അവൾ വന്നവൾക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ് ... ഒരു ഐഎഎസ് കിട്ടിയെന്നു പറഞ്ഞ്, അവൾ ഇതെല്ലാം വായിച്ചു പഠിക്കണ്ടേ ’ തുടങ്ങിയ പരാമർശങ്ങൾ സബ് കളക്ടർക്കെതിരെ എംഎൽഎ നടത്തിയത്.
ഏതാനും വർഷങ്ങളായി മൂന്നാറിന്റെ റവന്യു ആസ്ഥാനമായ ദേവികുളത്തു ഡിവിഷണൽ ഓഫീസർമാർക്ക് (സബ് കളക്ടർ) രാഷ്ട്രീയ - ഭൂമാഫിയ കൂട്ടുകെട്ട് സ്ഥിരം തലവേദനയാണ്. 2009ലെ മൂന്നാർ ഒഴിപ്പിക്കലിന്റെ കാലംമുതൽ തുടങ്ങിയതാണീ തകിടംമറിക്കൽ.
നിയമം ഒരുവശത്തും നടപടികൾ മറുവശത്തുമെന്നപോലെയാണ് മൂന്നാറിലെ ഭൂപ്രശ്നങ്ങൾ. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേവികുളം സബ്കളക്ടർ രേണുരാജും എംഎൽഎ എസ്. രാജേന്ദ്രനും തമ്മിലുണ്ടായ കൊന്പുകോർക്കൽ. എംഎൽഎയുടെ പോർവിളി ആദ്യമല്ലെങ്കിലും ഇത്തവണ പക്ഷേ, ശരിക്കും വെട്ടിലായി.
നിലവിലുള്ള നിയമം മറികടന്ന് കെട്ടിടം നിർമിച്ചാൽ ചോദിക്കാൻ ആരും വരരുതെന്ന എംഎൽഎയുടെ നിലപാടാണ് വിവാദമായിരിക്കുന്നത്. ചോദിക്കാൻ വരുന്ന ഉദ്യോഗസ്ഥരെ എന്തും വിളിക്കാമെന്ന ശൈലിയും.
നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ചു സർക്കാർ അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥൻ നിർമാണപ്രവർത്തനം നിർത്താൻ നോട്ടീസു നൽകിയാൽ അത് അനുസരിക്കാൻ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളാണെങ്കിലും ബാധ്യസ്ഥരാണ്.
ദേവികുളം റവന്യു ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും നേതാക്കളും വെല്ലുവിളിക്കുന്ന പ്രവണതയ്ക്ക് 2015 മുതലാണ് ശക്തി വർധിച്ചത്. ദേവികുളം സബ് ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സബിൻ സമദിന്റെ കാലംമുതൽ തുടങ്ങിയതാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള പോർവിളികൾ.
കക്കൂസ് മാലിന്യം സ്കൂൾ പരിസരത്തേക്ക് ഒഴുക്കിയതിന്റെ പേരിൽ അഞ്ചു റിസോർട്ടുകളുടെ പ്രവർത്തനാനുമതി നിഷേധിച്ചതോടെയും പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതിന്റെ പേരിൽ 52 റിസോർട്ടുകൾക്കു സ്റ്റോപ് മെമ്മോ നൽകിയതോടെയുമാണ് ഈ ഉദ്യോഗസ്ഥനെതിരേ രാഷ്ട്രീയനേതൃത്വം തിരിഞ്ഞത്.
സമ്മർദത്തിനു വഴങ്ങാതെനിന്ന ഉദ്യോഗസ്ഥനെ ഒടുവിൽ സ്ഥലംമാറ്റി. തുടർന്ന് ദേവികുളം സബ് കളക്ടറായെത്തിയ ശ്രീറാം വെങ്കിട്ടരാമനെയും റിസോർട്ട് മാഫിയയുടെ ഭീഷണിയെതുടർന്ന് എംപ്ലോയ്മെന്റ് ഡയറക്ടറാക്കി സ്ഥാനമാറ്റം നൽകി ദേവികുളത്തുനിന്നു പറിച്ചുമാറ്റി. വി.ആർ. പ്രേംകുമാർ അടുത്തയാൾ. അദ്ദേഹം കോപ്പിയടിച്ചു പരീക്ഷ പാസായാണ് കളക്ടറായതെന്ന സിപിഎം മന്ത്രിയുടെ പരസ്യപരാമർശം ഏറെ വിവാദങ്ങളുയർത്തി. ഏറെനാൾ മുന്നോട്ടുപോകാതെ സ്ഥലംമാറ്റം കിട്ടിയ അദ്ദേഹത്തിനു പകരം മാസങ്ങൾക്കുമുന്പു മാത്രമാണ് രേണു രാജ് ചുമതലയേറ്റത്. റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നാർ പഞ്ചായത്ത് വക കെട്ടിടത്തിനു നോട്ടീസ് നൽകാനെത്തിയതാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മൂന്നാർ പഞ്ചാത്ത് റവന്യു വകുപ്പിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും അനുമതിയില്ലാതെ പുഴയോരത്തു കെട്ടിടം നിർമിക്കുന്നതു തടഞ്ഞ് നോട്ടീസ് നൽകിയപ്പോഴാണ് "ചുമ്മാ ബുദ്ധിയും ബോധവും ഇല്ലാത്തതിനെയെല്ലാം ഇങ്ങോട്ടു വിടും, അവൾ വന്നവൾക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ് ... ഒരു ഐഎഎസ് കിട്ടിയെന്നു പറഞ്ഞ്, അവൾ ഇതെല്ലാം വായിച്ചു പഠിക്കണ്ടേ ’ തുടങ്ങിയ പരാമർശങ്ങൾ സബ് കളക്ടർക്കെതിരെ എംഎൽഎ നടത്തിയത്.
ഏതാനും വർഷങ്ങളായി മൂന്നാറിന്റെ റവന്യു ആസ്ഥാനമായ ദേവികുളത്തു ഡിവിഷണൽ ഓഫീസർമാർക്ക് (സബ് കളക്ടർ) രാഷ്ട്രീയ - ഭൂമാഫിയ കൂട്ടുകെട്ട് സ്ഥിരം തലവേദനയാണ്. 2009ലെ മൂന്നാർ ഒഴിപ്പിക്കലിന്റെ കാലംമുതൽ തുടങ്ങിയതാണീ തകിടംമറിക്കൽ.
നിയമം ഒരുവശത്തും നടപടികൾ മറുവശത്തുമെന്നപോലെയാണ് മൂന്നാറിലെ ഭൂപ്രശ്നങ്ങൾ. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേവികുളം സബ്കളക്ടർ രേണുരാജും എംഎൽഎ എസ്. രാജേന്ദ്രനും തമ്മിലുണ്ടായ കൊന്പുകോർക്കൽ. എംഎൽഎയുടെ പോർവിളി ആദ്യമല്ലെങ്കിലും ഇത്തവണ പക്ഷേ, ശരിക്കും വെട്ടിലായി.
നിലവിലുള്ള നിയമം മറികടന്ന് കെട്ടിടം നിർമിച്ചാൽ ചോദിക്കാൻ ആരും വരരുതെന്ന എംഎൽഎയുടെ നിലപാടാണ് വിവാദമായിരിക്കുന്നത്. ചോദിക്കാൻ വരുന്ന ഉദ്യോഗസ്ഥരെ എന്തും വിളിക്കാമെന്ന ശൈലിയും.
നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ചു സർക്കാർ അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥൻ നിർമാണപ്രവർത്തനം നിർത്താൻ നോട്ടീസു നൽകിയാൽ അത് അനുസരിക്കാൻ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളാണെങ്കിലും ബാധ്യസ്ഥരാണ്.
ദേവികുളം റവന്യു ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും നേതാക്കളും വെല്ലുവിളിക്കുന്ന പ്രവണതയ്ക്ക് 2015 മുതലാണ് ശക്തി വർധിച്ചത്. ദേവികുളം സബ് ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സബിൻ സമദിന്റെ കാലംമുതൽ തുടങ്ങിയതാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള പോർവിളികൾ.
കക്കൂസ് മാലിന്യം സ്കൂൾ പരിസരത്തേക്ക് ഒഴുക്കിയതിന്റെ പേരിൽ അഞ്ചു റിസോർട്ടുകളുടെ പ്രവർത്തനാനുമതി നിഷേധിച്ചതോടെയും പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതിന്റെ പേരിൽ 52 റിസോർട്ടുകൾക്കു സ്റ്റോപ് മെമ്മോ നൽകിയതോടെയുമാണ് ഈ ഉദ്യോഗസ്ഥനെതിരേ രാഷ്ട്രീയനേതൃത്വം തിരിഞ്ഞത്.
സമ്മർദത്തിനു വഴങ്ങാതെനിന്ന ഉദ്യോഗസ്ഥനെ ഒടുവിൽ സ്ഥലംമാറ്റി. തുടർന്ന് ദേവികുളം സബ് കളക്ടറായെത്തിയ ശ്രീറാം വെങ്കിട്ടരാമനെയും റിസോർട്ട് മാഫിയയുടെ ഭീഷണിയെതുടർന്ന് എംപ്ലോയ്മെന്റ് ഡയറക്ടറാക്കി സ്ഥാനമാറ്റം നൽകി ദേവികുളത്തുനിന്നു പറിച്ചുമാറ്റി. വി.ആർ. പ്രേംകുമാർ അടുത്തയാൾ. അദ്ദേഹം കോപ്പിയടിച്ചു പരീക്ഷ പാസായാണ് കളക്ടറായതെന്ന സിപിഎം മന്ത്രിയുടെ പരസ്യപരാമർശം ഏറെ വിവാദങ്ങളുയർത്തി. ഏറെനാൾ മുന്നോട്ടുപോകാതെ സ്ഥലംമാറ്റം കിട്ടിയ അദ്ദേഹത്തിനു പകരം മാസങ്ങൾക്കുമുന്പു മാത്രമാണ് രേണു രാജ് ചുമതലയേറ്റത്. റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നാർ പഞ്ചായത്ത് വക കെട്ടിടത്തിനു നോട്ടീസ് നൽകാനെത്തിയതാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.