മഞ്ഞിനിക്കര: പരിശുദ്ധഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 87-ാമത് ഓർമപ്പെരുന്നാ ളിനു തുടക്കം കുറിച്ച് മാർ ഇഗ്നാത്തിയോസ് ദയറായിൽ കൊടിയേറി.
ക്നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് പാത്രിയർക്കാ പതാക ഉയർത്തി. മഞ്ഞിനിക്കര ദയറാ അധിപൻ ഗീവർഗീസ് മാർ അത്തനാസിയോസ്, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തേവോദോസിയോസ് എന്നിവരും രാവിലെ നടന്ന കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു. ദയറാ കത്തീഡ്രലിൽ രാവിലെ വിശുദ്ധ മൂന്നിൻമേൽ കുർബാനയെത്തുടർന്നായിരുന്നു കൊടിയേറ്റ്. വൈകുന്നേരം ഓമല്ലൂർ കുരിശിങ്കൽ തുന്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. കണ്ണൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു തീർഥയാത്രകൾ ആരംഭിച്ചു.
എട്ട്, ഒന്പത് തീയതികളിലാണ് പ്രധാന പെരുന്നാൾ. നാളെ വൈകുന്നേരം കൺവൻഷൻ ഉദ്ഘാടനം മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ആറിനു വൈകുന്നേരം 87 പേർക്കുള്ള സൗജന്യ വസ്ത്രവിതരണം വീണാ ജോർജ് എംഎൽഎ നിർവഹിക്കും. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി സ്വീഡൻ ആർച്ച് ബിഷപ് മാർ ദീയസ് കോറസ് ബെന്യാമിൻ അത്താസ്, ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ എന്നിവരുൾപ്പെടെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
ക്നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് പാത്രിയർക്കാ പതാക ഉയർത്തി. മഞ്ഞിനിക്കര ദയറാ അധിപൻ ഗീവർഗീസ് മാർ അത്തനാസിയോസ്, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തേവോദോസിയോസ് എന്നിവരും രാവിലെ നടന്ന കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു. ദയറാ കത്തീഡ്രലിൽ രാവിലെ വിശുദ്ധ മൂന്നിൻമേൽ കുർബാനയെത്തുടർന്നായിരുന്നു കൊടിയേറ്റ്. വൈകുന്നേരം ഓമല്ലൂർ കുരിശിങ്കൽ തുന്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. കണ്ണൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു തീർഥയാത്രകൾ ആരംഭിച്ചു.
എട്ട്, ഒന്പത് തീയതികളിലാണ് പ്രധാന പെരുന്നാൾ. നാളെ വൈകുന്നേരം കൺവൻഷൻ ഉദ്ഘാടനം മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ആറിനു വൈകുന്നേരം 87 പേർക്കുള്ള സൗജന്യ വസ്ത്രവിതരണം വീണാ ജോർജ് എംഎൽഎ നിർവഹിക്കും. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി സ്വീഡൻ ആർച്ച് ബിഷപ് മാർ ദീയസ് കോറസ് ബെന്യാമിൻ അത്താസ്, ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ എന്നിവരുൾപ്പെടെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.