മറയൂർ: ഇന്ത്യൻ നിയമവ്യവസ്ഥയെയും രാജ്യത്തെയും വിമർശിച്ച കേന്ദ്രസർക്കാർ ജീവനക്കാരിക്കു സസ്പൻഷൻ. ഉടുമലൈയിൽ ദുരഭിമാനവെറിയിൽ കൊല്ലപ്പെട്ട ശങ്കറിന്റെ ഭാര്യയായിരുന്ന കൗസല്യയാണ് സസ്പെൻഷനിലായത്. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ കുന്നൂർ വില്ലിംഗ്ടണ്‍ കന്റോണ്മെന്റിലായിരുന്ന ജോലി.
ഒരു സ്വകാര്യ ചാനലിൽ നല്കിയ അഭിമുഖത്തിൽ ഇന്ത്യയെയും ഇന്ത്യൻ നിയമ വ്യവസ്ഥയെയും കൗസല്യ വിമർശിച്ചിരുന്നു. ഉയർന്ന ജാതിയിൽപെട്ട കൗസല്യ 2016ൽ ഉടുമലൈ സ്വദേശിയായ ശങ്കറിനെ വിവാഹംകഴിച്ചു. വ്യത്യസ്ത സമുദായത്തിൽപെട്ട ഇവരുടെ വിവാഹം കൗസല്യയുടെ വീട്ടുകാർ എതിർക്കുകയും ശങ്കറിനെ ഉടുമലൈ ടൗണിൽ പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയ മാതാപിതാക്കൾക്കെതിരെ കൗസല്യ സ്വീകരിച്ച കർശന നിലപാട് തമിഴ്നാട്ടിൽ ഏറെ ചർച്ചാവിഷയമായിരുന്നു. കൗസല്യയുടെ അച്ഛൻ ചിന്നതന്പിക്കും മറ്റ് ആറുപേർക്കും വധശിക്ഷ ലഭിച്ചു.
ഒരു സ്വകാര്യ ചാനലിൽ നല്കിയ അഭിമുഖത്തിൽ ഇന്ത്യയെയും ഇന്ത്യൻ നിയമ വ്യവസ്ഥയെയും കൗസല്യ വിമർശിച്ചിരുന്നു. ഉയർന്ന ജാതിയിൽപെട്ട കൗസല്യ 2016ൽ ഉടുമലൈ സ്വദേശിയായ ശങ്കറിനെ വിവാഹംകഴിച്ചു. വ്യത്യസ്ത സമുദായത്തിൽപെട്ട ഇവരുടെ വിവാഹം കൗസല്യയുടെ വീട്ടുകാർ എതിർക്കുകയും ശങ്കറിനെ ഉടുമലൈ ടൗണിൽ പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയ മാതാപിതാക്കൾക്കെതിരെ കൗസല്യ സ്വീകരിച്ച കർശന നിലപാട് തമിഴ്നാട്ടിൽ ഏറെ ചർച്ചാവിഷയമായിരുന്നു. കൗസല്യയുടെ അച്ഛൻ ചിന്നതന്പിക്കും മറ്റ് ആറുപേർക്കും വധശിക്ഷ ലഭിച്ചു.