ചങ്ങനാശേരി: ആധുനിക ലോകത്തെ പ്രതിസന്ധികളിൽ പതറാതിരിക്കാൻ കുടുംബങ്ങളോടൊപ്പം ചേർന്ന് ആത്മവിശ്വാസം പകരാൻ കുടുംബ പ്രേഷിത രംഗത്തു സേവനം ചെയ്യുന്നവർക്കു കഴിയണമെന്നു സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തുരുത്തി കാനാ ദേശീയ കുടുംബ കാര്യാലയത്തിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്കാ സഭയിൽ പ്രത്യേകിച്ചു കേരള സഭയുടെ കുടുംബപ്രേഷിത രംഗത്തു കാനാ കുടുംബപ്രേഷിത കേന്ദ്രം നിർവഹിക്കുന്ന ശുശ്രൂഷ മഹത്തരമാണ്. വിവാഹത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ക്രൈസ്തവ ദർശനം പകരാൻ കാനാ കുടുംബ കേന്ദ്രത്തിനു സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ജൂബിലിയുടെ ഭാഗമായി കാനായിൽ കുടുംബ സാമാഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിജയകരമായി മൂന്നു വർഷം ഗവേഷണം നടത്തുന്നവർക്കു പതിനായിരം രൂപവീതം ജോണ് പോൾ സെക്കൻഡ് ഫെലോഷിപ് എന്ന പേരിൽ നൽകുമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
പുനലൂർ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. കാനായുടെ സ്ഥാപക ഡയറക്ടർ റവ.ഡോ.ജോസ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ മോണ്.തോമസ് പാടിയത്ത്, റവ.ഡോ. തോമസ് കൊച്ചുതറ, സിസ്റ്റർ ജാൻസീന സിഎംസി, അഡ്വ. ജോജി ചിറയിൽ, തെരേസ ജോസഫ് എന്നിവർ പ്രസംഗിച്ചു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന റവ.ഡോ. ജോസ് ആലഞ്ചേരിക്കു സമ്മേളനത്തിൽ ആശംസകൾ നേർന്നു.
കുടുംബം സമൂഹത്തിന്റെ അടിത്തറ: മാർ ക്ലീമിസ് ബാവ
ചങ്ങനാശേരി: കുടുംബം സമൂഹത്തിന്റെ അടിത്തറയാണെന്നും സമൂഹത്തിന്റെ സുസ്ഥിതിക്കു കുടുംബങ്ങളുടെ പങ്ക് വലുതാണെന്നും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. തുരുത്തി കാനാ ദേശീയ കുടുംബ കാര്യാലയത്തിന്റെ രജതജൂബിലി ആഘോഷ സമ്മേളനത്തോടനുബന്ധിച്ചു നടന്ന അന്തർദേശീയ സിന്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. കുടുംബങ്ങളുടെ സംരക്ഷണത്തിന് എല്ലാവരും ജാഗ്രത പുലർത്തണമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. ഡോ. ഗ്രിഗറി ഗ്രെസ്ക്കോ,ഡോ. ജോസ് ഗ്രെനദോസ്, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തുരുത്തി കാനാ ദേശീയ കുടുംബ കാര്യാലയത്തിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്കാ സഭയിൽ പ്രത്യേകിച്ചു കേരള സഭയുടെ കുടുംബപ്രേഷിത രംഗത്തു കാനാ കുടുംബപ്രേഷിത കേന്ദ്രം നിർവഹിക്കുന്ന ശുശ്രൂഷ മഹത്തരമാണ്. വിവാഹത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ക്രൈസ്തവ ദർശനം പകരാൻ കാനാ കുടുംബ കേന്ദ്രത്തിനു സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ജൂബിലിയുടെ ഭാഗമായി കാനായിൽ കുടുംബ സാമാഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിജയകരമായി മൂന്നു വർഷം ഗവേഷണം നടത്തുന്നവർക്കു പതിനായിരം രൂപവീതം ജോണ് പോൾ സെക്കൻഡ് ഫെലോഷിപ് എന്ന പേരിൽ നൽകുമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
പുനലൂർ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. കാനായുടെ സ്ഥാപക ഡയറക്ടർ റവ.ഡോ.ജോസ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ മോണ്.തോമസ് പാടിയത്ത്, റവ.ഡോ. തോമസ് കൊച്ചുതറ, സിസ്റ്റർ ജാൻസീന സിഎംസി, അഡ്വ. ജോജി ചിറയിൽ, തെരേസ ജോസഫ് എന്നിവർ പ്രസംഗിച്ചു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന റവ.ഡോ. ജോസ് ആലഞ്ചേരിക്കു സമ്മേളനത്തിൽ ആശംസകൾ നേർന്നു.
കുടുംബം സമൂഹത്തിന്റെ അടിത്തറ: മാർ ക്ലീമിസ് ബാവ
ചങ്ങനാശേരി: കുടുംബം സമൂഹത്തിന്റെ അടിത്തറയാണെന്നും സമൂഹത്തിന്റെ സുസ്ഥിതിക്കു കുടുംബങ്ങളുടെ പങ്ക് വലുതാണെന്നും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. തുരുത്തി കാനാ ദേശീയ കുടുംബ കാര്യാലയത്തിന്റെ രജതജൂബിലി ആഘോഷ സമ്മേളനത്തോടനുബന്ധിച്ചു നടന്ന അന്തർദേശീയ സിന്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. കുടുംബങ്ങളുടെ സംരക്ഷണത്തിന് എല്ലാവരും ജാഗ്രത പുലർത്തണമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. ഡോ. ഗ്രിഗറി ഗ്രെസ്ക്കോ,ഡോ. ജോസ് ഗ്രെനദോസ്, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.