കാട്ടിക്കുളം: കേരള, കർണാടക അതിർത്തിയിലെ ബാവലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു. കോളനിയിലെ കുള്ളൻ (കോഞ്ചൻ 50) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീടിനോട് ചേർന്നുള്ള വയലിലാണ് സംഭവം. പശുക്കളെ തീറ്റുന്നതിനിടെ അപ്രതീക്ഷിതമായി കടുവ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് നൂറോളം വനപാലകരും പോലീസും കാവൽ ഏർപ്പെടുത്തിയിട്ടും കടുവയെ പിടിക്കാനോ വെടിവയ്ക്കാനോ സാധിച്ചില്ല.
ഒരാഴ്ചയ്ക്കിടെ ഈ പ്രദേശത്ത് രണ്ടുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രകോപിതരായ നാട്ടുകാർ കടുവയെ കൊല്ലണമെന്നാവശ്യപ്പെട്ട് മാനന്തവാടി-മൈസൂരു ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം വീട്ടമ്മയായ നാഗമ്മയെ കടുവ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഒരുമാസത്തിനിടെ കടുവയുടെ ഇരയായത് ഒമ്പത് പശുക്കളും 12 ആടുകളുമാണെന്ന് നാട്ടുകാർ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ ഈ പ്രദേശത്ത് രണ്ടുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രകോപിതരായ നാട്ടുകാർ കടുവയെ കൊല്ലണമെന്നാവശ്യപ്പെട്ട് മാനന്തവാടി-മൈസൂരു ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം വീട്ടമ്മയായ നാഗമ്മയെ കടുവ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഒരുമാസത്തിനിടെ കടുവയുടെ ഇരയായത് ഒമ്പത് പശുക്കളും 12 ആടുകളുമാണെന്ന് നാട്ടുകാർ പറഞ്ഞു.