കൊച്ചി: മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണശേഷം ആശുപത്രി അധികൃതർ നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ തെറ്റായ വിവരങ്ങളാണുള്ളതെന്നു ഭാര്യ സീന ഭാസ്കർ. മെഡിക്കൽ റിപ്പോർട്ടിൽ ബ്രിട്ടോ ഹൃദ്രോഗിയാണെന്നു രേഖപ്പെടുത്തിയിരിക്കുന്നതു ശരിയല്ല. അദ്ദേഹത്തിനു ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല.
64 വയസുള്ള അദ്ദേഹത്തിന്റെ പ്രായം 68 എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും സീന ദീപികയോടു പറഞ്ഞു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമില്ല. വിവാദങ്ങൾക്കു താത്പര്യവുമില്ല. അന്വേഷണം ആവശ്യപ്പെട്ട് ആർക്കും പരാതി നൽകാൻ തീരുമാനിച്ചിട്ടില്ല. ബ്രിട്ടോയുടെ മരണം സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ടിൽ വിവരങ്ങൾ തെറ്റായാണു രേഖപ്പെടുത്തിയതെന്നു മാത്രമാണു ചൂണ്ടിക്കാട്ടിയത്. അദ്ദേഹത്തിന്റെ മരണസമയത്തു ഞാൻ കൂടെയുണ്ടായിരുന്നില്ല. വയ്യാതായപ്പോൾ ഓക്സിജൻ സംവിധാനമുള്ള ആംബുലൻസ് ചോദിച്ചെങ്കിലും സാധാരണ ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയതെന്നാണു കൂടെയുള്ളവർ പറഞ്ഞറിഞ്ഞതെന്നും സീന ഭാസ്കർ പറഞ്ഞു.
ഡിസംബർ 31നു വൈകിട്ട് ആറോടെ തൃശൂരിലായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ അന്ത്യം. യാത്രാവിവരണ ഗ്രന്ഥം എഴുതിത്തീർക്കാൻ ക്രിസ്മസ് ദിനത്തിൽ തൃശൂരിലെത്തിയ സൈമണ്‍ ബ്രിട്ടോ പിഡബ്ല്യുഡി റെസ്റ്റ്ഹൗസിൽ താമസിക്കവേ കടുത്ത ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടു. ഒപ്പമുണ്ടായിരുന്നവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണു മരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
64 വയസുള്ള അദ്ദേഹത്തിന്റെ പ്രായം 68 എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും സീന ദീപികയോടു പറഞ്ഞു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമില്ല. വിവാദങ്ങൾക്കു താത്പര്യവുമില്ല. അന്വേഷണം ആവശ്യപ്പെട്ട് ആർക്കും പരാതി നൽകാൻ തീരുമാനിച്ചിട്ടില്ല. ബ്രിട്ടോയുടെ മരണം സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ടിൽ വിവരങ്ങൾ തെറ്റായാണു രേഖപ്പെടുത്തിയതെന്നു മാത്രമാണു ചൂണ്ടിക്കാട്ടിയത്. അദ്ദേഹത്തിന്റെ മരണസമയത്തു ഞാൻ കൂടെയുണ്ടായിരുന്നില്ല. വയ്യാതായപ്പോൾ ഓക്സിജൻ സംവിധാനമുള്ള ആംബുലൻസ് ചോദിച്ചെങ്കിലും സാധാരണ ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയതെന്നാണു കൂടെയുള്ളവർ പറഞ്ഞറിഞ്ഞതെന്നും സീന ഭാസ്കർ പറഞ്ഞു.
ഡിസംബർ 31നു വൈകിട്ട് ആറോടെ തൃശൂരിലായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ അന്ത്യം. യാത്രാവിവരണ ഗ്രന്ഥം എഴുതിത്തീർക്കാൻ ക്രിസ്മസ് ദിനത്തിൽ തൃശൂരിലെത്തിയ സൈമണ്‍ ബ്രിട്ടോ പിഡബ്ല്യുഡി റെസ്റ്റ്ഹൗസിൽ താമസിക്കവേ കടുത്ത ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടു. ഒപ്പമുണ്ടായിരുന്നവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണു മരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.