കൊച്ചി: കേരളത്തിലെ ജനവികാരം നരേന്ദ്രമോദിക്കും പിണറായി വിജയനും എതിരാണെങ്കിലും ആവേശം മാത്രം പോരെന്നും അടിത്തട്ടിൽ സംഘടന ശക്തിപ്പെടേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി.
കൊച്ചിയിൽ കോണ്‍ഗ്രസ് നേതൃസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു ആന്റണി. കോണ്‍ഗ്രസ് പ്രവർത്തകർക്ക് ഇനി വിശ്രമമില്ലാത്ത സമയമാണ്. ബൂത്തിൽ ശക്തമായ സാന്നിധ്യമുണ്ടാകണമെന്നും ആന്റണി പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തും കേരളത്തിലും കോണ്‍ഗ്രസും കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയുമായിരിക്കും അധികാരത്തിൽ എത്തുകയെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ പക്വമായ തീരുമാനമാണു കോണ്‍ഗ്രസ് സ്വീകരിച്ചതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തെ വിഭജിക്കാനുള്ള സിപിഎമ്മിന്റെ നീക്കവും കേരളത്തെ കലാപഭൂമിയാക്കാനുള്ള ബിജെപി ശ്രമവും കേരളത്തിൽ ജനം പരാജയപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ബിജെപി ജയിക്കില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോദിയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ കേരളവും രാജ്യവും ഒറ്റക്കെട്ടായി കോണ്‍ഗ്രസിനൊപ്പം കാണുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും നിരവധി കോണ്‍ഗ്രസ് പ്രവർത്തകരും ജീവൻ കൊടുത്തു വളർത്തിയ രാജ്യത്തെ തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസിനു സാധിക്കുമെന്നും കേരളത്തിൽ 20 സീറ്റും നേടുകയാണു ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി അഴിമതിക്കാരനാണെന്നു രാഹുൽഗാന്ധി പറഞ്ഞ വാക്കുകൾ രാജ്യം ശരിവയ്ക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണൻ, വയലാർരവി, കെ. ശങ്കരനാരായണൻ, വി.എം. സുധീരൻ, കെ. മുരളീധരൻ, കെ. സുധാകരൻ, ബെന്നി ബഹന്നാൻ, കെ.വി. തോമസ്, കെ.സി. ജോസഫ്, കൊടിക്കുന്നേൽ സുരേഷ്, ഷാനിമോൾ ഉസ്മാൻ, എം.എം. ഹസൻ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
കൊച്ചിയിൽ കോണ്‍ഗ്രസ് നേതൃസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു ആന്റണി. കോണ്‍ഗ്രസ് പ്രവർത്തകർക്ക് ഇനി വിശ്രമമില്ലാത്ത സമയമാണ്. ബൂത്തിൽ ശക്തമായ സാന്നിധ്യമുണ്ടാകണമെന്നും ആന്റണി പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തും കേരളത്തിലും കോണ്‍ഗ്രസും കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയുമായിരിക്കും അധികാരത്തിൽ എത്തുകയെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ പക്വമായ തീരുമാനമാണു കോണ്‍ഗ്രസ് സ്വീകരിച്ചതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തെ വിഭജിക്കാനുള്ള സിപിഎമ്മിന്റെ നീക്കവും കേരളത്തെ കലാപഭൂമിയാക്കാനുള്ള ബിജെപി ശ്രമവും കേരളത്തിൽ ജനം പരാജയപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ബിജെപി ജയിക്കില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോദിയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ കേരളവും രാജ്യവും ഒറ്റക്കെട്ടായി കോണ്‍ഗ്രസിനൊപ്പം കാണുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും നിരവധി കോണ്‍ഗ്രസ് പ്രവർത്തകരും ജീവൻ കൊടുത്തു വളർത്തിയ രാജ്യത്തെ തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസിനു സാധിക്കുമെന്നും കേരളത്തിൽ 20 സീറ്റും നേടുകയാണു ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി അഴിമതിക്കാരനാണെന്നു രാഹുൽഗാന്ധി പറഞ്ഞ വാക്കുകൾ രാജ്യം ശരിവയ്ക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണൻ, വയലാർരവി, കെ. ശങ്കരനാരായണൻ, വി.എം. സുധീരൻ, കെ. മുരളീധരൻ, കെ. സുധാകരൻ, ബെന്നി ബഹന്നാൻ, കെ.വി. തോമസ്, കെ.സി. ജോസഫ്, കൊടിക്കുന്നേൽ സുരേഷ്, ഷാനിമോൾ ഉസ്മാൻ, എം.എം. ഹസൻ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.