കൊച്ചി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു.
കേരള കോണ്ഗ്രസ്-എമ്മും മുസ്ലിംലീഗുമാണു കൂടുതൽ സീറ്റെന്ന ആവശ്യം ഉന്നയിച്ചത്. ഒരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടതായി ചർച്ച കഴിഞ്ഞിറങ്ങിയ കെ.എം. മാണി പറഞ്ഞപ്പോൾ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതായി പി.ജെ. ജോസഫ് പറഞ്ഞു. ഇടുക്കി, ചാലക്കുടി സീറ്റുകൾ വേണമെന്ന ആവശ്യമാണു കേരള കോണ്ഗ്രസ് മുന്നോട്ടുവച്ചതെന്ന് അറിയുന്നു. കൂടുതൽ സീറ്റിനുള്ള ആവശ്യം മുന്നോട്ടുവച്ചതായി ചർച്ച കഴിഞ്ഞിറങ്ങിയ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച് ആർക്കും ഉറപ്പൊന്നും നൽകിയിട്ടില്ലെന്നായിരുന്നു യുഡിഎഫ് കണ്വീനർ ബെന്നി ബഹനാന്റെ പ്രതികരണം. സീറ്റ് പിടിച്ചുവാങ്ങുന്നതും വെട്ടിപ്പിടിക്കലും യുഡിഎഫിന്റെ സംസ്കാരമല്ല. സീറ്റ് ചർച്ചകൾ വൈകാതെതന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറൈൻ ഡ്രൈവിലെ കോണ്ഗ്രസ് നേതൃസമ്മേളനത്തിനുശേഷമാണ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിൽ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ച അരമണിക്കൂറോളം നീണ്ടു. കോണ്ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എം. ഹസൻ, മുസ് ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, പി.വി. അബ്ദുൾ വഹാബ്, കേരള കോണ്ഗ്രസ്-എം നേതാക്കളായ കെ.എം. മാണി, പി.ജെ. ജോസഫ്, സി. എഫ്. തോമസ് മറ്റു ഘടകകക്ഷി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി), ജോണി നെല്ലൂർ, അനൂപ് ജേക്കബ് (കേരള കോണ്ഗ്രസ്-ജേക്കബ്) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കേരള കോണ്ഗ്രസ്-എമ്മും മുസ്ലിംലീഗുമാണു കൂടുതൽ സീറ്റെന്ന ആവശ്യം ഉന്നയിച്ചത്. ഒരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടതായി ചർച്ച കഴിഞ്ഞിറങ്ങിയ കെ.എം. മാണി പറഞ്ഞപ്പോൾ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതായി പി.ജെ. ജോസഫ് പറഞ്ഞു. ഇടുക്കി, ചാലക്കുടി സീറ്റുകൾ വേണമെന്ന ആവശ്യമാണു കേരള കോണ്ഗ്രസ് മുന്നോട്ടുവച്ചതെന്ന് അറിയുന്നു. കൂടുതൽ സീറ്റിനുള്ള ആവശ്യം മുന്നോട്ടുവച്ചതായി ചർച്ച കഴിഞ്ഞിറങ്ങിയ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച് ആർക്കും ഉറപ്പൊന്നും നൽകിയിട്ടില്ലെന്നായിരുന്നു യുഡിഎഫ് കണ്വീനർ ബെന്നി ബഹനാന്റെ പ്രതികരണം. സീറ്റ് പിടിച്ചുവാങ്ങുന്നതും വെട്ടിപ്പിടിക്കലും യുഡിഎഫിന്റെ സംസ്കാരമല്ല. സീറ്റ് ചർച്ചകൾ വൈകാതെതന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറൈൻ ഡ്രൈവിലെ കോണ്ഗ്രസ് നേതൃസമ്മേളനത്തിനുശേഷമാണ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിൽ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ച അരമണിക്കൂറോളം നീണ്ടു. കോണ്ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എം. ഹസൻ, മുസ് ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, പി.വി. അബ്ദുൾ വഹാബ്, കേരള കോണ്ഗ്രസ്-എം നേതാക്കളായ കെ.എം. മാണി, പി.ജെ. ജോസഫ്, സി. എഫ്. തോമസ് മറ്റു ഘടകകക്ഷി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി), ജോണി നെല്ലൂർ, അനൂപ് ജേക്കബ് (കേരള കോണ്ഗ്രസ്-ജേക്കബ്) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.