കോട്ടയം: പട്ടികജാതി സംവരണത്തിനായി കഴിഞ്ഞ 69 വര്‍ഷം സമരം നടത്തുന്ന ദലിത് ക്രൈസ്തവർക്കു നീതി നൽകാത്ത അധികാരികൾ ഒരു സമരവും കൂടാതെ 60 മണിക്കൂര്‍കൊണ്ട് മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കു സംവരണം നൽകിയത് അന്പരപ്പിക്കുന്നതാണെന്നു ദളിത് കത്തോലിക്ക മഹാജനസഭ.
കേന്ദ്രം ദലിത് ക്രൈസ്തവരെ അവഗണിച്ചതില്‍ കൗണ്‍സില്‍യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത സംസ്ഥാന സര്‍ക്കാരും ദലിത് ക്രൈസ്തവരെ വിസ്മരിച്ചെന്നു യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ഡി. ഷാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.സി. കുഞ്ഞുകൊച്ച്, എന്‍ ദേവദാസ്, ജോര്‍ജ് എസ്. പള്ളിത്തറ, തോമസ് രാജന്, ഷാജി ചാഞ്ചിക്കല്‍, കെ.ജി.വില്‍സണ്‍, ജസ്റ്റിന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്രം ദലിത് ക്രൈസ്തവരെ അവഗണിച്ചതില്‍ കൗണ്‍സില്‍യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത സംസ്ഥാന സര്‍ക്കാരും ദലിത് ക്രൈസ്തവരെ വിസ്മരിച്ചെന്നു യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ഡി. ഷാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.സി. കുഞ്ഞുകൊച്ച്, എന്‍ ദേവദാസ്, ജോര്‍ജ് എസ്. പള്ളിത്തറ, തോമസ് രാജന്, ഷാജി ചാഞ്ചിക്കല്‍, കെ.ജി.വില്‍സണ്‍, ജസ്റ്റിന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.