വടക്കഞ്ചേരി: പാലക്കാട്- തൃശൂർ ദേശീയപാത കുതിരാൻ ക്ഷേത്രത്തിനുസമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. സംഭവത്തെതുടർന്ന് ദേശീയപാതയിൽ ഇന്നലെ രാവിലെ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. രാവിലെ എട്ടിനായിരുന്നു സംഭവം. എറണാകുളം പാലാരിവട്ടത്തുനിന്നും ബംഗളൂരുവിലേക്കു പോയിരുന്ന കാറിനാണ് തീപിടിച്ചത്.
സഞ്ജയ് എന്നയാളും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. കാറിൽനിന്നും പുക വരുന്നതുകണ്ട് ഇവർ കാറിൽനിന്നും ഇറങ്ങി മാറിനിന്നു. മിനിറ്റുകൾക്കുള്ളിൽ കാർ പൂർണമായും കത്തിനശിച്ചു. തിരിച്ചെടുക്കാൻ ഒന്നുമില്ലാത്തവിധം കാർ കത്തിച്ചാന്പലായി. പാതയോരത്തെ ചെടികൾക്കും തീപിടിച്ചു. കാറിലുണ്ടായിരുന്ന പല രേഖകളും മറ്റു സാധനങ്ങളും അഗ്നിക്കിരയായി.
സഞ്ജയ് എന്നയാളും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. കാറിൽനിന്നും പുക വരുന്നതുകണ്ട് ഇവർ കാറിൽനിന്നും ഇറങ്ങി മാറിനിന്നു. മിനിറ്റുകൾക്കുള്ളിൽ കാർ പൂർണമായും കത്തിനശിച്ചു. തിരിച്ചെടുക്കാൻ ഒന്നുമില്ലാത്തവിധം കാർ കത്തിച്ചാന്പലായി. പാതയോരത്തെ ചെടികൾക്കും തീപിടിച്ചു. കാറിലുണ്ടായിരുന്ന പല രേഖകളും മറ്റു സാധനങ്ങളും അഗ്നിക്കിരയായി.