തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികളെ തേടി ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനു നേരെ കല്ലേറു നടത്തിയ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ തേടിയാണു പോലീസ് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തടയാൻ ശ്രമിച്ചെങ്കിലും പരിശോധന നടത്തുമെന്ന നിലപാടിൽ ഡിസിപി ഉറച്ചു നിന്നു.
ആരെയും അറസ്റ്റ് ചെയ്യാനായില്ല. വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തുടർന്നു ഡിസിപിക്കെതിരേ നടപടി ആവശ്യപ്പെട്ടു സിപിഎം ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചു.
ഡിസിപിയായിരുന്ന ആർ. ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയപ്പോൾ പകരക്കാരിയായാണ് വനിതാ സെൽ എസ്പിയായ ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡിസിപിയുടെ അധിക ചുമതല നൽകിയത്. അതിനിടെ, പാർട്ടി ഓഫീസിൽ കയറി പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും ഡിസിപി ചൈത്ര തെരേസ ജോണിനോടു വിശദീകരണം തേടി.
ആരെയും അറസ്റ്റ് ചെയ്യാനായില്ല. വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തുടർന്നു ഡിസിപിക്കെതിരേ നടപടി ആവശ്യപ്പെട്ടു സിപിഎം ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചു.
ഡിസിപിയായിരുന്ന ആർ. ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയപ്പോൾ പകരക്കാരിയായാണ് വനിതാ സെൽ എസ്പിയായ ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡിസിപിയുടെ അധിക ചുമതല നൽകിയത്. അതിനിടെ, പാർട്ടി ഓഫീസിൽ കയറി പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും ഡിസിപി ചൈത്ര തെരേസ ജോണിനോടു വിശദീകരണം തേടി.