ചെറുകിട കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ എൽഡിഎഫ് സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് -എം സംസ്ഥാന ചെയർമാൻ കെ.എം. മാണി. കർഷകർക്ക് മൂന്നുലക്ഷം വരെ പലിശരഹിതവായ്പ അനുവദിക്കണം. നിർഭാഗ്യവശാൽ യുഡിഎഫ് സര്‍ക്കാർ കര്‍ഷകര്‍ക്കുവേണ്ടി നടപ്പിലാക്കിയ മാതൃകാപദ്ധതികളെല്ലാം ഈ സര്‍ക്കാർ അട്ടിമറിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന ആഗോളകരാറുകളും വികലമായ നയങ്ങളും കാര്‍ഷികമേഖലയ്ക്ക് കടുത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
എന്നാൽ ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ 170 രൂപ ചെലവ് വരുമ്പോൾ കർഷകർക്ക് ലഭിക്കുന്നത് 105-110 രൂപ മാത്രമാണ്. കർഷകരിന്ന് ആത്മഹത്യാമുനമ്പിലാണ്. റബറിന്റെ ഇറക്കുമതി കുറയ്ക്കാനോ പൂർണമായി നിർത്തലാക്കാനോ കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാര്‍ഷിക മുന്നേറ്റമായി കേരളയാത്ര മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ 170 രൂപ ചെലവ് വരുമ്പോൾ കർഷകർക്ക് ലഭിക്കുന്നത് 105-110 രൂപ മാത്രമാണ്. കർഷകരിന്ന് ആത്മഹത്യാമുനമ്പിലാണ്. റബറിന്റെ ഇറക്കുമതി കുറയ്ക്കാനോ പൂർണമായി നിർത്തലാക്കാനോ കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാര്‍ഷിക മുന്നേറ്റമായി കേരളയാത്ര മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.