കൊച്ചി: മലയാളികളെ ഇടനിലക്കാരാക്കി വൻതോതിൽ കഞ്ചാവു വിൽപ്പന നടത്തിവന്ന ഒഡീഷ സ്വദേശികളായ രണ്ടുപേരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഇടപാടുകാർക്കിടയിൽ ചോട്ടാ ഭായി എന്നറിയപ്പെടുന്ന പിന്റു നായിക് (25), ബഡാ ഭായി എന്നറിയപ്പെടുന്ന പഞ്ചാനന നായിക് (25) എന്നിവരാണ് പിടിയിലായത്.
പോപ്പിൻസ് രൂപത്തിലാക്കിയ 220 പൊതികളിലായി സൂക്ഷിച്ച 1.075 കിലോ കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. മൂന്നു വർഷത്തോളമായി ഇവർ കാക്കനാട് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. നേരിട്ട് വിൽക്കാതെ ഏജന്റുമാരെ ഉപയോഗിച്ച് വിൽപ്പന നടത്തിയിരുന്നതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല. കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കൾ വഴി, വിവിധ തലങ്ങളിൽ ഏജന്റുമാരായി പ്രവർത്തിക്കുന്ന നാല് മലയാളി യുവാക്കളെ പിടികൂടിയശേഷമാണ് ഇവരെ വലയിലാക്കാൻ സാധിച്ചത്.
വിവിധതലങ്ങളിൽ മലയാളി ഏജന്റുമാർ മുഖേന ബന്ധപ്പെട്ട് ചോട്ടാ ഭായിയുടെ വശം പണം എത്തുന്ന സമയം ബഡാ ഭായി രഹസ്യമായി ഇടപാടുകാരനെ നിരീക്ഷിക്കും. തുടർന്ന് ചോട്ടാ ഭായിയുടെ വശം കഞ്ചാവ് കൊടുത്താണ് വിൽപ്പന നടത്തിവന്നത്. പിടികൂടുന്ന സമയത്ത് പ്രധാന ഏജന്റായ മലയാളിക്കു പോലും ബഡാഭായിയെ അറിയില്ലായിരുന്നു. താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുപോലും ആർക്കും വ്യക്തമായ ധാരണ കൊടുക്കാതെയാണ് ഇവർ ഇടപാട് നടത്തിവന്നിരുന്നത്.
ട്രെയിനിൽ ടോയ്ലറ്റ് ഫ്ളഷിനു സമീപമുള്ള അറയഴിച്ച് കഞ്ചാവ് ഒളിപ്പിശേഷം ഇതെടുത്ത് തിരക്ക് കുറവുള്ള സ്റ്റേഷനിൽ ഇറങ്ങുകയാണ് പതിവ്. എറണാകുളം എക്സൈസ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. രാംപ്രസാദ്, എ.എസ്. ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, കെ.എം. റോബി, എൻ.പി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പോപ്പിൻസ് രൂപത്തിലാക്കിയ 220 പൊതികളിലായി സൂക്ഷിച്ച 1.075 കിലോ കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. മൂന്നു വർഷത്തോളമായി ഇവർ കാക്കനാട് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. നേരിട്ട് വിൽക്കാതെ ഏജന്റുമാരെ ഉപയോഗിച്ച് വിൽപ്പന നടത്തിയിരുന്നതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല. കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കൾ വഴി, വിവിധ തലങ്ങളിൽ ഏജന്റുമാരായി പ്രവർത്തിക്കുന്ന നാല് മലയാളി യുവാക്കളെ പിടികൂടിയശേഷമാണ് ഇവരെ വലയിലാക്കാൻ സാധിച്ചത്.
വിവിധതലങ്ങളിൽ മലയാളി ഏജന്റുമാർ മുഖേന ബന്ധപ്പെട്ട് ചോട്ടാ ഭായിയുടെ വശം പണം എത്തുന്ന സമയം ബഡാ ഭായി രഹസ്യമായി ഇടപാടുകാരനെ നിരീക്ഷിക്കും. തുടർന്ന് ചോട്ടാ ഭായിയുടെ വശം കഞ്ചാവ് കൊടുത്താണ് വിൽപ്പന നടത്തിവന്നത്. പിടികൂടുന്ന സമയത്ത് പ്രധാന ഏജന്റായ മലയാളിക്കു പോലും ബഡാഭായിയെ അറിയില്ലായിരുന്നു. താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുപോലും ആർക്കും വ്യക്തമായ ധാരണ കൊടുക്കാതെയാണ് ഇവർ ഇടപാട് നടത്തിവന്നിരുന്നത്.
ട്രെയിനിൽ ടോയ്ലറ്റ് ഫ്ളഷിനു സമീപമുള്ള അറയഴിച്ച് കഞ്ചാവ് ഒളിപ്പിശേഷം ഇതെടുത്ത് തിരക്ക് കുറവുള്ള സ്റ്റേഷനിൽ ഇറങ്ങുകയാണ് പതിവ്. എറണാകുളം എക്സൈസ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. രാംപ്രസാദ്, എ.എസ്. ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, കെ.എം. റോബി, എൻ.പി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.