കൊച്ചി: ശബരിമല ദർശനത്തിനു സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ടു കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്ത് ഉൾപ്പെടെ സമർപ്പിച്ച ഹർജി ഹൈക്കോടതി നാലാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. കടുത്ത പ്രതിഷേധത്തെത്തുടർന്നു ദർശനം നടത്താൻ കഴിഞ്ഞില്ലെന്നും ഇതിനു സാഹചര്യമൊരുക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.
അതിനിടെ എറണാകുളം വാരിയം റോഡിൽ മിനി ആർ. മേനോൻ ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകി. പ്രായഭേദമില്ലാതെ സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി അയ്യപ്പ ഭക്തയായ തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും റെഡി ടു വെയിറ്റ് കാന്പയിന്റെ സജീവ പ്രവർത്തകയാണു താനെന്നും മിനി അപേക്ഷയിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ മതവികാരം കൂടി പരിഗണിക്കണമെന്നും അപേക്ഷയിൽ പറയുന്നു.
ഈ ആവശ്യവുമായി ഹർജിക്കാർ സുപ്രീംകോടതിയെയാണു സമീപിക്കേണ്ടതെന്നു സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ബോധിപ്പിച്ചു. ശബരിമല നിരീക്ഷണ സമിതി ഇതുവരെ സമർപ്പിച്ച റിപ്പോർട്ടുകളുടെ പകർപ്പും ഡിവിഷൻ ബെഞ്ചിനു മുന്നിൽ വച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചു തീരുമാനമെടുക്കാനാണു ഹർജി നാലാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റിയത്.
അതിനിടെ എറണാകുളം വാരിയം റോഡിൽ മിനി ആർ. മേനോൻ ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകി. പ്രായഭേദമില്ലാതെ സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി അയ്യപ്പ ഭക്തയായ തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും റെഡി ടു വെയിറ്റ് കാന്പയിന്റെ സജീവ പ്രവർത്തകയാണു താനെന്നും മിനി അപേക്ഷയിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ മതവികാരം കൂടി പരിഗണിക്കണമെന്നും അപേക്ഷയിൽ പറയുന്നു.
ഈ ആവശ്യവുമായി ഹർജിക്കാർ സുപ്രീംകോടതിയെയാണു സമീപിക്കേണ്ടതെന്നു സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ബോധിപ്പിച്ചു. ശബരിമല നിരീക്ഷണ സമിതി ഇതുവരെ സമർപ്പിച്ച റിപ്പോർട്ടുകളുടെ പകർപ്പും ഡിവിഷൻ ബെഞ്ചിനു മുന്നിൽ വച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചു തീരുമാനമെടുക്കാനാണു ഹർജി നാലാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റിയത്.