+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പതിനാറു സീറ്റിൽ മത്സരിക്കാൻ ആലോചന

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് അനൗപചാരികമായി കടന്നു
പതിനാറു സീറ്റിൽ മത്സരിക്കാൻ ആലോചന
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് അനൗപചാരികമായി കടന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഇത്തവണ പതിനാറു സീറ്റുകളിൽ മത്സരിക്കണമെന്ന ലക്ഷ്യവുമായാണു കോണ്‍ഗ്രസ് നീങ്ങുന്നത്. യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ഉഭയകക്ഷി ചർച്ചകളിലൂടെ സീറ്റ് വിഭജനം നടത്താനാണു കഴിഞ്ഞ യുഡിഎഫ് യോഗത്തിലെ ധാരണ. എങ്കിലും കഴിഞ്ഞ തവണത്തെ നില ഇക്കുറിയും പിന്തുടരാനാണു കോണ്‍ഗ്രസിലെ ധാരണ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പതിനഞ്ചു സീറ്റിൽ മത്സരിക്കുകയും അഞ്ചു സീറ്റ് ഘടകകക്ഷികൾക്കു വിട്ടു കൊടുക്കുകയുമായിരുന്നു. ഇതിൽ ജനതാദൾ - യു മത്സരിച്ച പാലക്കാട് സീറ്റ് ഇത്തവണ ഏറ്റെടുക്കാനാണു കോണ്‍ഗ്രസിലെ ആലോചന.

കൂടുതൽ ചോദിച്ച്

രണ്ടു സീറ്റിൽ മത്സരിക്കുന്ന മുസ്‌ലിംലീഗ് ഒരു സീറ്റ് കൂടി ചോദിച്ചേക്കുമെന്നാണു കരുതുന്നത്. അവർ പരസ്യമായി ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് - എം ആകട്ടെ രണ്ടു സീറ്റ് വേണമെന്നു നിർബന്ധപൂർവം ആവശ്യപ്പെടുന്നു. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ പി.ജെ. ജോസഫ് ഈയാവശ്യം ഉന്നയിക്കുകയും ചെയ്തു. കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുകയാണെങ്കിൽ സ്വാഗതം ചെയ്യും. അങ്ങനെ വന്നാൽ ചാലക്കുടി വേണം. സീറ്റ് കാര്യത്തിൽ രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നതിനു മുന്പു തീരുമാനമുണ്ടാക്കണമെന്നും പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്കു മടക്കിക്കൊണ്ടു വന്നതിന്‍റെ ഭാഗമായി രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തതുതന്നെ കോണ്‍ഗ്രസിൽ വൻ പൊട്ടിത്തെറിക്കു കാരണമായതായി കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല യുഡിഎഫിലേക്കു മടങ്ങി വരുന്പോൾ രണ്ടു ലോക്സഭാ സീറ്റ് എന്ന ധാരണ ഇല്ലായിരുന്നു എന്നും അവർ പറയുന്നു. കേരള കോണ്‍ഗ്രസ് - ജേക്കബും ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ഘടകകക്ഷികളെ മെരുക്കാമെന്നാണു കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

മാറ്റമില്ലാതെ കൊല്ലം

ആർഎസ്പിക്ക് കൊല്ലം സീറ്റിന്‍റെ കാര്യത്തിൽ തർക്കമില്ല. അവിടെ സിറ്റിംഗ് എംപി എൻ.കെ. പ്രേമചന്ദ്രൻ തന്നെയാകും സ്ഥാനാർഥി എന്ന് ആർഎസ്പി പ്രഖ്യാപിക്കുകയും ചെയ്തു. സിപിഎം സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തിൽ ബിജെപി സ്ഥാനാർഥിയുടെ കാര്യത്തിൽ കൂടി വ്യക്തത വന്നാൽ കൊല്ലത്തു ചിത്രം തെളിയും.

സിറ്റിംഗ് എംപിമാർക്കെല്ലാം സീറ്റ് കൊടുക്കണമെന്നാണ് ദേശീയതലത്തിൽ തന്നെ കോണ്‍ഗ്രസിലെ ധാരണ. എന്നാൽ, താൻ മത്സരത്തിനില്ലെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. ഇടതു ശക്തികേന്ദ്രമായ വടകര നിലനിർത്താൻ കെഎസ്‌യു പ്രസിഡന്‍റ് കെ.എം. അഭിജിത്തിന്‍റെയും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദിഖിന്‍റെയും പേരുകളാണു പ്രധാനമായും ചർച്ചയിലുള്ളത്. സിദ്ദിഖിനെ വയനാട് സീറ്റിലും പരിഗണിക്കുന്നുണ്ട്.

ഉമ്മൻ ചാണ്ടി വരുമോ

സ്ഥാനാർഥി ചർച്ചയിലേക്കു കടക്കുന്പോൾ ഉമ്മൻ ചാണ്ടി മത്സരിക്കുമോ എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇടുക്കിയിൽ അദ്ദേഹം മത്സരിക്കുമെന്നാണ് അഭ്യൂഹം. അദ്ദേഹം മത്സരരംഗത്തിറങ്ങിയാൽ ഇടുക്കി സീറ്റ് നിഷ്പ്രയാസം തിരിച്ചു പിടിക്കാമെന്നും അഭിപ്രായമുണ്ട്.

അദ്ദേഹം മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിൽ വലിയൊരു പങ്കിനും അഭിപ്രായമുണ്ട്. ഉമ്മൻ ചാണ്ടി മത്സരിക്കാൻ തയാറായാൽ ഏതു സീറ്റും നൽകാൻ തയാറാണെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പരസ്യമായി പറയുകയും ചെയ്തു. എന്നാൽ, മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്കു താൽപര്യമില്ലെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർബന്ധിച്ചാൽ മാത്രമേ ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിനേക്കുറിച്ച് ആലോചിക്കൂ. അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്നാണ് അദ്ദേഹം കരുതുന്നതും.

പത്തനംതിട്ട സ്പെഷൽ

കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷിനും കെ. സുധാകരനും മത്സരിക്കണമെങ്കിൽ ഹൈക്കമാൻഡിന്‍റെ അനുമതി ആവശ്യമാണ്. ഇതു ലഭിച്ചേക്കുമെന്നാണു കരുതുന്നത്. അങ്ങനെ വന്നാൽ ഇരുവരും മത്സരരംഗത്തുണ്ടാകാനാണ് സാധ്യത. സിറ്റിംഗ് എംപിമാരിൽ പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി തന്നെ മത്സരിക്കണോ എന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ കാര്യമായ ആലോചന നടക്കുന്നുണ്ട്. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ഹിന്ദു സ്ഥാനാർഥി അവിടെ മത്സരിക്കണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. അങ്ങനെ വന്നാൽ ആന്‍റോയെ ഇടുക്കിയിലേക്കോ മറ്റോ മാറ്റുന്ന കാര്യവും ചിന്തിച്ചേക്കാം. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

വിജയനും ചർച്ചയിൽ

ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രങ്ങളിലും കടുത്ത മത്സരത്തിനുള്ള അവസ്ഥ ഉണ്ടാകണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആലോചന. ആലത്തൂർ മണ്ഡലത്തിൽ ഫുട്ബോൾ താരം ഐ.എം. വിജയനെ ആലോചിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. അവിടെ രാഷ്‌ട്രീ യത്തിനതീതനായ സ്ഥാനാർഥിയെ പരീക്ഷിച്ചാൽ വിജയിക്കാമെന്നാണ് നേതൃത്വത്തിന്‍റെ നിഗമനം. ആറ്റിങ്ങലിൽ അടൂർ പ്രകാശിന്‍റെ പേരും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടുക്കി, തൃശൂർ, ചാലക്കുടി, കണ്ണൂർ സീറ്റുകൾ ശ്രമിച്ചാൽ വിജയിക്കാമെന്നാണു നേതൃത്വം കണക്കുകൂട്ടുന്നത്. സ്ഥാനാർഥി നിർണയം ഇവിടെ നിർണായകമായിരിക്കും.

സർവേ വഴി‌

ശബരിമല വിഷയം യുഡിഎഫിനെ എത്രമാത്രം ബാധിച്ചു എന്നറിയാൻ കെപിസിസി സർവേ നടത്തുന്നുണ്ട്. സർവേയുടെ കണ്ടെത്തൽ കൂടി പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുക. സ്ഥാനാർഥിയെ സംബന്ധിച്ചു ഹൈക്കമാൻഡ് തന്നെ മറ്റൊരു സർവേയും നടത്തി വരികയാണ്. വിജയസാധ്യത മാത്രമായിരിക്കണം പരിഗണന എന്നാണു ഹൈക്കമാൻഡിന്‍റെ നിലപാട്. ഓരോ മണ്ഡലത്തിൽ നിന്നും മൂന്നു പേരുടെ പട്ടികയാണ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്. അവരുടെ നിഗമനങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമമായി സ്ഥാനാർഥിയെ തീരുമാനിക്കുക.

ഈ മാസം 29നു കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി പ്രാഥമിക ചർച്ച നടത്തും. യുഡിഎഫ് ഘടകകക്ഷികളുമായും രാഹുൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.


സാബു ജോണ്‍