കോട്ടയം: 1819ലാണ് ഹെൻട്രി ബേക്കർ തന്റെ പത്നിയായ അമീലിയ ഡൊറോത്തിയ ബേക്കറുമായി കോട്ടയത്തെത്തുന്നത്. മിസിസ് ബേക്കർ വ്യാഴാഴ്ച തോറും സ്ത്രീകളെ വായിക്കുവാനും എഴുതുവാനും അഭ്യസിപ്പിച്ചു. വലിയ മദാമ്മ എന്ന് അറിയപ്പെട്ടിരുന്ന അമീലിയ ബേക്കർ ബംഗ്ലാവിൽ പെണ്പള്ളിക്കുടം ആരംഭിച്ചു.
1888ൽ അമീലിയ ഡൊറോത്തിയ ബേക്കർ അന്തരിച്ചതിനെത്തുടർന്ന് മിസിസ് ഫ്രാൻസ് ബേക്കറും അവരുടെ പെണ്മക്കളായ മേരി, ഇസബേൽ, ആനി എന്നിവരും ചേർന്ന് സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. 1844ൽ പള്ളത്ത് ആരംഭിച്ച പെണ്പള്ളിക്കുടം കോട്ടയം തിരുനക്കരയിലേക്കു മാറ്റി. ഇപ്പോഴത്തെ പോസ്റ്റ് ഓഫീസിന്റെ സ്ഥാനത്താണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അവരുടെ മരണശേഷം മിസ് മേരി ബേക്കർ സ്കൂളിന്റെ ചുമതല ഏറ്റെടുക്കുകയും കോട്ടയം ഗേൾസ് സ്കൂളിൽ ലയിപ്പിക്കുകയും ചെയ്തു ഇതിനുശേഷം സ്കൂൾ മിസ് ബേക്കർ സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
1888ൽ അമീലിയ ഡൊറോത്തിയ ബേക്കർ അന്തരിച്ചതിനെത്തുടർന്ന് മിസിസ് ഫ്രാൻസ് ബേക്കറും അവരുടെ പെണ്മക്കളായ മേരി, ഇസബേൽ, ആനി എന്നിവരും ചേർന്ന് സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. 1844ൽ പള്ളത്ത് ആരംഭിച്ച പെണ്പള്ളിക്കുടം കോട്ടയം തിരുനക്കരയിലേക്കു മാറ്റി. ഇപ്പോഴത്തെ പോസ്റ്റ് ഓഫീസിന്റെ സ്ഥാനത്താണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അവരുടെ മരണശേഷം മിസ് മേരി ബേക്കർ സ്കൂളിന്റെ ചുമതല ഏറ്റെടുക്കുകയും കോട്ടയം ഗേൾസ് സ്കൂളിൽ ലയിപ്പിക്കുകയും ചെയ്തു ഇതിനുശേഷം സ്കൂൾ മിസ് ബേക്കർ സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.