തൃശൂർ: ഡോ. കെ.എൻ. പണിക്കർക്കും ആറ്റൂർ രവിവർമയ്ക്കും 2017 ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം. നാടകകൃത്ത് ഷെവ. സി.എൽ. ജോസ്, പഴവിള രമേശൻ, ഡോ. കെ.ജി. പൗലോസ്, എം.പി. പരമേശ്വരൻ, കുഞ്ഞപ്പ പട്ടാന്നൂർ, കെ. അജിത എന്നിവർക്കു സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. വി.ജെ. ജയിംസിന്റെ ”നിരീശ്വരൻ’ മികച്ച നോവലിനുള്ള അവാർഡ് നേടി.
ഇതര അവാർഡുകൾ: ചെറുകഥ-അയ്മനം ജോൺ (ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം), കവിത-വീരാൻകുട്ടി (മിണ്ടാപ്രാണി), നാടകം-എസ്.വി. വേണുഗോപാലൻനായർ (സ്വദേശാഭിമാനി), സാഹിത്യ വിമർശനം-കൽപറ്റ നാരായണൻ (കവിതയുടെ ജീവചരിത്രം), വൈജ്ഞാനിക സാഹിത്യം-എൻ.ജെ.കെ. നായർ (നദീവിജ്ഞാനീയം), ജീവചരിത്രം, ആത്മകഥ-ജയചന്ദ്രൻ മൊകേരി (തക്കിജ എന്റെ ജയിൽ ജീവിതം), യാത്രാവിവരണം-സി.വി. ബാലകൃഷ്ണൻ(ഏതേതോ സരണികളിൽ), വിവർത്തനം-രമ മേനോൻ (പർവതങ്ങളും മാറ്റൊലികൊള്ളുന്നു), ബാലസാഹിത്യം-വി.ആർ. സുധീഷ് (കുറുക്കൻമാഷിന്റെ സ്കൂൾ), ഹാസസാഹിത്യം-ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (എഴുത്തനുകരണം അനുരണനങ്ങളും). അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് വിശിഷ്ടാംഗത്വം. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് സമഗ്രസംഭാവനാ അവാർഡ്. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ.
അക്കാദമി പ്രസിഡന്റ് വൈശാഖനാണ് അവാർഡ് പ്രഖ്യാപിച്ചത്. 2018 ലെ അവാർഡുകൾ ജൂണ്-ജൂലൈ മാസത്തോടെ പ്രഖ്യാപിക്കുമെന്നു അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പറഞ്ഞു. അക്കാദമിയിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് അവാർഡുകളും പ്രഖ്യാപിച്ചു. ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം-പി. പവിത്രൻ (മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം), ഉപന്യാസം-മുരളി തുമ്മാരുകുടി (കാഴ്ചപ്പാടുകൾ), വൈദിക സാഹിത്യം-പി.കെ. ശ്രീധരൻ (അദ്വൈത ശിഖരംതേടി), കവിത-എസ്. കലേഷ് (ശബ്ദമഹാസുമദ്രം), ചെറുകഥാസമാഹാരം-അബിൻ ജോസഫ് (കല്യാശേരി തീസീസ്), വൈജ്ഞാനിക സാഹിത്യം-ഡോ.സി. സോമൻ (മാർക്സിസം ലൈംഗികത സ്ത്രീപക്ഷം). തുഞ്ചൻസ്മാരക പ്രബന്ധമത്സരത്തിൽ ശീതൾ രാജഗോപാൽ ജേതാവായി. വാർത്താസമ്മേളനത്തിൽ അശോകൻ ചരുവിൽ, രാവുണ്ണി തുടങ്ങിയവരും പങ്കെടുത്തു.
ഇതര അവാർഡുകൾ: ചെറുകഥ-അയ്മനം ജോൺ (ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം), കവിത-വീരാൻകുട്ടി (മിണ്ടാപ്രാണി), നാടകം-എസ്.വി. വേണുഗോപാലൻനായർ (സ്വദേശാഭിമാനി), സാഹിത്യ വിമർശനം-കൽപറ്റ നാരായണൻ (കവിതയുടെ ജീവചരിത്രം), വൈജ്ഞാനിക സാഹിത്യം-എൻ.ജെ.കെ. നായർ (നദീവിജ്ഞാനീയം), ജീവചരിത്രം, ആത്മകഥ-ജയചന്ദ്രൻ മൊകേരി (തക്കിജ എന്റെ ജയിൽ ജീവിതം), യാത്രാവിവരണം-സി.വി. ബാലകൃഷ്ണൻ(ഏതേതോ സരണികളിൽ), വിവർത്തനം-രമ മേനോൻ (പർവതങ്ങളും മാറ്റൊലികൊള്ളുന്നു), ബാലസാഹിത്യം-വി.ആർ. സുധീഷ് (കുറുക്കൻമാഷിന്റെ സ്കൂൾ), ഹാസസാഹിത്യം-ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (എഴുത്തനുകരണം അനുരണനങ്ങളും). അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് വിശിഷ്ടാംഗത്വം. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് സമഗ്രസംഭാവനാ അവാർഡ്. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ.
അക്കാദമി പ്രസിഡന്റ് വൈശാഖനാണ് അവാർഡ് പ്രഖ്യാപിച്ചത്. 2018 ലെ അവാർഡുകൾ ജൂണ്-ജൂലൈ മാസത്തോടെ പ്രഖ്യാപിക്കുമെന്നു അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പറഞ്ഞു. അക്കാദമിയിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് അവാർഡുകളും പ്രഖ്യാപിച്ചു. ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം-പി. പവിത്രൻ (മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം), ഉപന്യാസം-മുരളി തുമ്മാരുകുടി (കാഴ്ചപ്പാടുകൾ), വൈദിക സാഹിത്യം-പി.കെ. ശ്രീധരൻ (അദ്വൈത ശിഖരംതേടി), കവിത-എസ്. കലേഷ് (ശബ്ദമഹാസുമദ്രം), ചെറുകഥാസമാഹാരം-അബിൻ ജോസഫ് (കല്യാശേരി തീസീസ്), വൈജ്ഞാനിക സാഹിത്യം-ഡോ.സി. സോമൻ (മാർക്സിസം ലൈംഗികത സ്ത്രീപക്ഷം). തുഞ്ചൻസ്മാരക പ്രബന്ധമത്സരത്തിൽ ശീതൾ രാജഗോപാൽ ജേതാവായി. വാർത്താസമ്മേളനത്തിൽ അശോകൻ ചരുവിൽ, രാവുണ്ണി തുടങ്ങിയവരും പങ്കെടുത്തു.