തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ വരുമാന പരിധി താഴ്ത്തുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. കേന്ദ്ര സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണം സംബന്ധിച്ച് കേന്ദ്രസർക്കാർ നിയമംകൊണ്ടുവരും. സംസ്ഥാന സർക്കാരിനു കീഴിൽ ഉദ്യോഗത്തിനും വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിനും ചട്ടം രൂപീകരിക്കും. വരുമാനപരിധി സംബന്ധിച്ച് എൽഡിഎഫ് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദായനികുതി അടയ്ക്കുന്നവർക്കും ഉയർന്ന ശമ്പളമുള്ളവർക്കും സാമ്പത്തിക സംവരണ ആനുകൂല്യം നൽകില്ല. ആ വിഭാഗത്തിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭ്യമാക്കും. ഇതിലേക്കായി സ്റ്റേറ്റ് സബോർഡിനേറ്റ് റൂളിലും കെഇആറിലും ഭേദഗതി വരുത്തും.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനു മുന്പുതന്നെ ഇടതുമുന്നണി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും ഏറെ വൈകിയാണ് കേന്ദ്രസർക്കാർ സാന്പത്തിക സംവരണം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) മൂന്നു സ്ട്രീമിലും സംവരണം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലെ ചട്ടങ്ങളിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും. സംവരണ ക്വോട്ട അനുസരിച്ചു ലഭിക്കേണ്ട വിഹിതത്തിൽ എന്തെങ്കിലും കുറവുണ്ടായാൽ തിരുത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
കെഎഎസിൽ മൂന്നു രീതിയിലുള്ള നിയമനങ്ങളാണ് വ്യവസ്ഥ ചെയ്യുന്നത്. സ്ട്രീം ഒന്നിൽ നേരിട്ടുള്ള നിയമനമാണ്. ഈ വിഭാഗത്തിന് 33.33 ശതമാനം സംവരണമുണ്ട്. തസ്തികമാറ്റം വഴിയുള്ള പ്രമോഷൻ നടപ്പാക്കുന്ന സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ഇല്ലാത്തതിന്റെ പേരിൽ ആക്ഷേപം ഉയരുകയുണ്ടായി. അതിനാൽ ഒന്നാം സ്ട്രീമിൽ കൊണ്ടുവന്ന അതേ സംവരണം രണ്ടും മൂന്നും സ്ട്രീമിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ആദായനികുതി അടയ്ക്കുന്നവർക്കും ഉയർന്ന ശമ്പളമുള്ളവർക്കും സാമ്പത്തിക സംവരണ ആനുകൂല്യം നൽകില്ല. ആ വിഭാഗത്തിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭ്യമാക്കും. ഇതിലേക്കായി സ്റ്റേറ്റ് സബോർഡിനേറ്റ് റൂളിലും കെഇആറിലും ഭേദഗതി വരുത്തും.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനു മുന്പുതന്നെ ഇടതുമുന്നണി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും ഏറെ വൈകിയാണ് കേന്ദ്രസർക്കാർ സാന്പത്തിക സംവരണം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) മൂന്നു സ്ട്രീമിലും സംവരണം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലെ ചട്ടങ്ങളിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും. സംവരണ ക്വോട്ട അനുസരിച്ചു ലഭിക്കേണ്ട വിഹിതത്തിൽ എന്തെങ്കിലും കുറവുണ്ടായാൽ തിരുത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
കെഎഎസിൽ മൂന്നു രീതിയിലുള്ള നിയമനങ്ങളാണ് വ്യവസ്ഥ ചെയ്യുന്നത്. സ്ട്രീം ഒന്നിൽ നേരിട്ടുള്ള നിയമനമാണ്. ഈ വിഭാഗത്തിന് 33.33 ശതമാനം സംവരണമുണ്ട്. തസ്തികമാറ്റം വഴിയുള്ള പ്രമോഷൻ നടപ്പാക്കുന്ന സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ഇല്ലാത്തതിന്റെ പേരിൽ ആക്ഷേപം ഉയരുകയുണ്ടായി. അതിനാൽ ഒന്നാം സ്ട്രീമിൽ കൊണ്ടുവന്ന അതേ സംവരണം രണ്ടും മൂന്നും സ്ട്രീമിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.