തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന പന്പാതീരം മണൽത്തിട്ട പുനർനിർമിക്കാൻ ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു. ശബരിമലയിൽ 69 ഏക്കർ സ്ഥലമാണ് ദേവസ്വം ബോർഡിനുള്ളത്. ഇതിൽ 19 ഏക്കർ സ്ഥലം മാത്രമേ ബോർഡിന്റെ ഉപയോഗത്തിലുള്ളൂ. ബാക്കി സ്ഥലം വനം വകുപ്പ് വിട്ടുകൊടുത്തിട്ടില്ല.
രേഖകൾപ്രകാരമുള്ള സ്ഥലം വിട്ടുകൊടുക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായി. പന്പയിൽ പ്രളയത്തിലടിഞ്ഞ മണൽവാരി സൂക്ഷിക്കുന്നത് മാറ്റും. പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണങ്ങൾ ഉടൻ ആരംഭിക്കും. പന്പയിലും നിലയ്ക്കലി ലും പരിസ്ഥിതിയെ ബാധിക്കാത്ത വിധം നിർമാണം നടത്താനും യോഗം തീരുമാനിച്ചു.
രേഖകൾപ്രകാരമുള്ള സ്ഥലം വിട്ടുകൊടുക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായി. പന്പയിൽ പ്രളയത്തിലടിഞ്ഞ മണൽവാരി സൂക്ഷിക്കുന്നത് മാറ്റും. പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണങ്ങൾ ഉടൻ ആരംഭിക്കും. പന്പയിലും നിലയ്ക്കലി ലും പരിസ്ഥിതിയെ ബാധിക്കാത്ത വിധം നിർമാണം നടത്താനും യോഗം തീരുമാനിച്ചു.