വാഴക്കുളം: അനുജൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ജ്യേഷ്ഠനെ പോലീസ് അറസ്റ്റു ചെയ്തു. മഞ്ഞളളൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പിരളിമറ്റം നെടുമല കൊത്തളത്തു സോമന്റെ മകൻ ഉണ്ണി (32) യെ കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠൻ അജേഷാണ് (35) വാഴക്കുളം പോലീസിന്റെ പിടിയിലായത്. വീട്ടിൽ വഴക്കുണ്ടാക്കുന്നത് അനുജനായ ഉണ്ണി (32) പതിവായി ചോദ്യം ചെയ്യുന്നതിലുളള വിരോധമാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് അജേഷ് പറഞ്ഞതായി പോലീസ് അറിയിച്ചു.
വീടിനുള്ളിൽ വച്ചു മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചു നെഞ്ചിൽ കുത്തിയാണ് ഉണ്ണിയെ കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം ഒളിവിൽ പോയ അജേഷിനെ തിങ്കളാഴ്ച രാത്രി വൈകി അച്ചൻകവല ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.വാഴക്കുളം പോലീസ് കസ്റ്റഡിയിലുളള അജേഷിനെ ഇന്നു മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.
തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ ഉണ്ണിയുടെ മൃതദേഹം ഇന്നലെ വൈകുന്നേരം നാലരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വീടിനുള്ളിൽ വച്ചു മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചു നെഞ്ചിൽ കുത്തിയാണ് ഉണ്ണിയെ കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം ഒളിവിൽ പോയ അജേഷിനെ തിങ്കളാഴ്ച രാത്രി വൈകി അച്ചൻകവല ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.വാഴക്കുളം പോലീസ് കസ്റ്റഡിയിലുളള അജേഷിനെ ഇന്നു മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.
തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ ഉണ്ണിയുടെ മൃതദേഹം ഇന്നലെ വൈകുന്നേരം നാലരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.