കൊച്ചി: ജീവനക്കാരുടെ കുറവും സാന്പത്തികപ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന കെഎസ്ആർടിസി അടിമുടി മാറ്റത്തിനൊരുങ്ങുന്നു. ജില്ലാ കേന്ദ്രങ്ങളിൽ നിലവിലുണ്ടായിരുന്ന ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ(ഡിടിഒ) തസ്തിക, 30 വർഷത്തോളമായി ഡിപ്പോകളിൽ ഉണ്ടായിരുന്ന ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ തസ്തിക തുടങ്ങിയവ പുതിയ പരിഷ്കാരത്തോടെ ഇല്ലാതാകും. ഇതിനു പുറമേ ബസ് പരിശോധനയ്ക്കായി 11 ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന വിജിലൻസ് വിംഗ് ഇനിമുതൽ കെഎസ്ആർടിസിയുടെ പ്രതിദിന പ്രവർത്തനങ്ങൾ വിലയിരുത്തും.
പുതിയ ഉത്തരവ് പ്രകാരം ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ പ്രവർത്തിച്ചിരുന്ന ഡിടിഒ എന്ന തസ്തിക ഇനിമുതൽ ഇല്ലതാവുന്നതിനൊപ്പം ഡിപ്പോകളിൽ 30 വർഷത്തോളമായി തുടർന്നുപോന്നിരുന്ന ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ തസ്തികയും ഇല്ലാതാവും. ഇതിന് പകരമായി ഡ്യൂട്ടിയിലുള്ള സ്റ്റേഷൻ മാസ്റ്റർക്കും യൂണിറ്റ് ഓഫീസർമാർക്കും ആയിരിക്കും പകരം ചുമതല നൽകുക. ഷെഡ്യൂൾ ക്രമീകരണം, ഡിപ്പോകളിലെ വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറൽ, ജീവനക്കാരുടെ അവധി തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുള്ള ചുമതല ഇനിമുതൽ സ്റ്റേഷൻ മാസ്റ്റർക്കായിരിക്കും.
ഓരോ മാസവും ചീഫ് ഓഫീസിൽ കൂടുന്ന യോഗം പ്രവർത്തനങ്ങൾ വിലയിരുത്തും. പത്ത് മുതൽ 40 വരെയുള്ള ഓപ്പറേറ്റിംഗ് സെന്ററുകളിൽ ഇൻസ്പെക്ടർ- ഒന്ന്, സ്റ്റേഷൻ മാസ്റ്റർ- രണ്ട്, വെഹിക്കിൾ സൂപ്പർ വൈസർ- ഒന്ന് എന്നിങ്ങനെയാണ് ഘടന. 40 ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സെന്ററുകളിൽ മൂന്ന് ഷിഫ്റ്റുകളിലായാണ് സ്റ്റേഷൻ മാസ്റ്റർമാരെ നിയോഗിച്ചിട്ടുള്ളത്.
യൂണിറ്റുകളുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കുന്ന യൂണിറ്റ് ഓഫീസർമാർക്കാണ് ഇൻസ്പെക്ടർക്കാവശ്യമായ ബസുകളും സ്പെയർ ബസുകളും ക്രമീകരിക്കുന്നതിനുള്ള ചുമതല നൽകിയിട്ടുള്ളത്. നേരത്തെ ഇവയെല്ലാം ക്രമീകരിച്ചിരുന്നത് ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടറാണ്. ഇൻസ്പെക്ടർ ഇൻചർജായി പ്രവർത്തിക്കുന്ന ആളാണ് ബസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടത്. സർവീസിനാവശ്യമായ അംഗങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ബസുകളുടെ സമയ ക്ലിപ്തത പരിശോധിച്ച് ഉറപ്പുവരുത്തുക, വിജിലൻസ് കൈകാര്യം ചെയ്തിരുന്ന അപകടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ പ്രവർത്തനങ്ങൾ നടത്തുക, സർവീസിന് പുറപ്പെടും മുന്പ് ബസ് വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇൻസ്പെക്ടർ ഇൻചാർജ് നിർവഹിക്കേണ്ടത്.
നേരത്തെ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ ചെയ്തിരുന്ന ഭരണപരവും എഴുത്തുപരവുമായ കാര്യങ്ങളുടെ ചുമതല ഇനിമുതൽ ഓഫീസ് സ്റ്റാഫിനായിരിക്കും. ബസ് ഓപ്പറേറ്റിംഗ് വിഭാഗം അവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ ആത്മാർഥമായി ശ്രദ്ധ ചെലുത്തണമെന്നും നിർദേശിക്കുന്നു.
ജെറി എം. തോമസ്
പുതിയ ഉത്തരവ് പ്രകാരം ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ പ്രവർത്തിച്ചിരുന്ന ഡിടിഒ എന്ന തസ്തിക ഇനിമുതൽ ഇല്ലതാവുന്നതിനൊപ്പം ഡിപ്പോകളിൽ 30 വർഷത്തോളമായി തുടർന്നുപോന്നിരുന്ന ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ തസ്തികയും ഇല്ലാതാവും. ഇതിന് പകരമായി ഡ്യൂട്ടിയിലുള്ള സ്റ്റേഷൻ മാസ്റ്റർക്കും യൂണിറ്റ് ഓഫീസർമാർക്കും ആയിരിക്കും പകരം ചുമതല നൽകുക. ഷെഡ്യൂൾ ക്രമീകരണം, ഡിപ്പോകളിലെ വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറൽ, ജീവനക്കാരുടെ അവധി തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുള്ള ചുമതല ഇനിമുതൽ സ്റ്റേഷൻ മാസ്റ്റർക്കായിരിക്കും.
ഓരോ മാസവും ചീഫ് ഓഫീസിൽ കൂടുന്ന യോഗം പ്രവർത്തനങ്ങൾ വിലയിരുത്തും. പത്ത് മുതൽ 40 വരെയുള്ള ഓപ്പറേറ്റിംഗ് സെന്ററുകളിൽ ഇൻസ്പെക്ടർ- ഒന്ന്, സ്റ്റേഷൻ മാസ്റ്റർ- രണ്ട്, വെഹിക്കിൾ സൂപ്പർ വൈസർ- ഒന്ന് എന്നിങ്ങനെയാണ് ഘടന. 40 ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സെന്ററുകളിൽ മൂന്ന് ഷിഫ്റ്റുകളിലായാണ് സ്റ്റേഷൻ മാസ്റ്റർമാരെ നിയോഗിച്ചിട്ടുള്ളത്.
യൂണിറ്റുകളുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കുന്ന യൂണിറ്റ് ഓഫീസർമാർക്കാണ് ഇൻസ്പെക്ടർക്കാവശ്യമായ ബസുകളും സ്പെയർ ബസുകളും ക്രമീകരിക്കുന്നതിനുള്ള ചുമതല നൽകിയിട്ടുള്ളത്. നേരത്തെ ഇവയെല്ലാം ക്രമീകരിച്ചിരുന്നത് ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടറാണ്. ഇൻസ്പെക്ടർ ഇൻചർജായി പ്രവർത്തിക്കുന്ന ആളാണ് ബസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടത്. സർവീസിനാവശ്യമായ അംഗങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ബസുകളുടെ സമയ ക്ലിപ്തത പരിശോധിച്ച് ഉറപ്പുവരുത്തുക, വിജിലൻസ് കൈകാര്യം ചെയ്തിരുന്ന അപകടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ പ്രവർത്തനങ്ങൾ നടത്തുക, സർവീസിന് പുറപ്പെടും മുന്പ് ബസ് വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇൻസ്പെക്ടർ ഇൻചാർജ് നിർവഹിക്കേണ്ടത്.
നേരത്തെ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ ചെയ്തിരുന്ന ഭരണപരവും എഴുത്തുപരവുമായ കാര്യങ്ങളുടെ ചുമതല ഇനിമുതൽ ഓഫീസ് സ്റ്റാഫിനായിരിക്കും. ബസ് ഓപ്പറേറ്റിംഗ് വിഭാഗം അവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ ആത്മാർഥമായി ശ്രദ്ധ ചെലുത്തണമെന്നും നിർദേശിക്കുന്നു.
ജെറി എം. തോമസ്