ആലപ്പുഴ: കീടനാശിനിയുടെ വില്പനയും ഉപയോഗവും നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കീടനാശിനി വിൽക്കുന്ന കടകൾക്കും നിർമിക്കുന്ന കന്പനികൾക്കും വ്യക്തമായ മാർഗനിർദേശം സർക്കാർ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കീടനാശിനികളുടെ വിവിധ കാറ്റഗറികൾ നിശ്ചയിച്ച് തിരിച്ച് അവയുടെ പ്രയോഗങ്ങൾ 31നകം വ്യക്തമായി പ്രദർശിപ്പിക്കാൻ കൃഷിവകുപ്പ് നിർദേശം നല്‍കിക്കഴിഞ്ഞു. തിരുവല്ലയിൽ കീടനാശിനി പ്രയോഗത്തെ തുടർന്ന് രണ്ടു കർഷകർ മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. മാരക കീടനാശിനി വിഭാഗത്തിൽ പെടുന്ന യെല്ലോ കാറ്റഗറിയിലെ വിരാട് എന്ന കീടനാശിനി കർഷകരുടെ അടുത്തെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കീടനാശിനി രഹിത കൃഷിയാണ് സർക്കാർ ലക്ഷ്യം. ഇതു ഘട്ടംഘട്ടമായി നടപ്പിലാക്കുകയെന്നതാണ് പദ്ധതി. പ്രതിവർഷം 1286 ടണ്‍ ആയിരുന്ന കീടനാശിനി ഉത്പാദനം 850 ടണ്‍ ആയി ചുരുക്കാൻ സാധിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ കോട്ടയത്ത് നടപ്പിലാക്കിയ ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്നുതളിക്കൽ മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കും. നിരോധിത കീടനാശിനികൾ വിപണിയിലിറക്കുന്ന കന്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.
കീടനാശിനികളുടെ വിവിധ കാറ്റഗറികൾ നിശ്ചയിച്ച് തിരിച്ച് അവയുടെ പ്രയോഗങ്ങൾ 31നകം വ്യക്തമായി പ്രദർശിപ്പിക്കാൻ കൃഷിവകുപ്പ് നിർദേശം നല്‍കിക്കഴിഞ്ഞു. തിരുവല്ലയിൽ കീടനാശിനി പ്രയോഗത്തെ തുടർന്ന് രണ്ടു കർഷകർ മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. മാരക കീടനാശിനി വിഭാഗത്തിൽ പെടുന്ന യെല്ലോ കാറ്റഗറിയിലെ വിരാട് എന്ന കീടനാശിനി കർഷകരുടെ അടുത്തെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കീടനാശിനി രഹിത കൃഷിയാണ് സർക്കാർ ലക്ഷ്യം. ഇതു ഘട്ടംഘട്ടമായി നടപ്പിലാക്കുകയെന്നതാണ് പദ്ധതി. പ്രതിവർഷം 1286 ടണ്‍ ആയിരുന്ന കീടനാശിനി ഉത്പാദനം 850 ടണ്‍ ആയി ചുരുക്കാൻ സാധിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ കോട്ടയത്ത് നടപ്പിലാക്കിയ ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്നുതളിക്കൽ മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കും. നിരോധിത കീടനാശിനികൾ വിപണിയിലിറക്കുന്ന കന്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.