കൊച്ചി: മഹാരാജാസ് കോളജിൽ എസ്എഫ്ഐ -കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടു ദിവസമായി സംഘടനകൾ ചേരി തിരിഞ്ഞു നടത്തുന്ന ഏറ്റുമുട്ടലിൽ നാല് കെഎസ്യു പ്രവർത്തകർക്കു മർദനമേറ്റു. രണ്ടു പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റു.
സംഘർഷവുമായി ബന്ധപ്പെട്ടു എട്ടു എസ്എഫ്ഐ പ്രവർത്തകരെ സെൻട്രൽ പോലീസ് അറസ്റ്റുചെയ്തു ജാമ്യത്തിൽ വിട്ടു. മഹാരാജാസ് കോളജിലെ കെഎസ്യു യൂണിറ്റ് സെക്രട്ടറിയും രണ്ടാം വർഷ ബിരുദ വിദ്യാർഥികളുമായ പ്രിയ, ടെക്സണ്, യൂണിറ്റ് വൈസ് പ്രസിഡന്റും ഒന്നാംവർഷ ബിരുദ വിദ്യാർഥിയുമായ നെദീം എന്നിവർക്കാണ് ഇന്നലെ രാവിലെ മർദനമേറ്റത്. ഹരി കൃഷ്ണൻ, ജിഷ്ണു, രാഹുൽ കൃഷ്ണൻ, സിദ്ധാർഥൻ, കെ.വി. നന്ദു, ആർ.ജിതിൻ, മുഹമ്മദ് റാഷിദ്, ആർഷോ എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പം കുത്തേറ്റ എസ്എഫ്ഐ നേതാവ് അർജുന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നു കെഎസ്യു ആരോപിച്ചു. 21നു വൈകിട്ടു മഹാരാജാസ് കോളജ് വളപ്പിനകത്ത് കെഎസ്യു പ്രവർത്തകനും ഇക്കണോമിക്സ് ഒന്നാം വർഷബിരുദ വിദ്യാർഥിയുമായ കൃഷ്ണലാലിനു മർദനമേറ്റതുമായി ബന്ധപ്പെട്ട സംഭവമാണു സംഘർഷത്തിൽ കലാശിച്ചത്.
എറണാകുളം ഗവ.ലോ കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും എറണാകുളം ഏരിയ സെക്രട്ടറിയുമായ ആർഷോയുടെ നേതൃത്വത്തിലാണു കൃഷ്ണലാലിനെ ആക്രമിച്ചതെന്നാണു കെഎസ്യുവിന്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ സമരത്തിന് കെഎസ്യു ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ക്ലാസുകൾ കേന്ദ്രീകരിച്ച് കെഎസ്യു പ്രവർത്തകർ കാന്പയിൻ നടത്തുന്നതിനിടെയാണ് എസ്എഫ്ഐ സംഘർഷത്തിന് തുടക്കമിട്ടത്.
കെഎസ്യു പ്രവർത്തകരായ പ്രിയ, ടെക്സണ്, നെദീം എന്നിവരെ ഒന്നാംനിലയിൽ നിന്നു താഴേക്കു പിടിച്ചു വലിച്ചശേഷം മർദിക്കുകയായിരുന്നു. സംഘർഷം കനത്തതോടെ സെൻട്രൽ സിഐ അനന്തലാലിന്റെ നേതൃത്വത്തിൽ പോലീസ് കാന്പസിൽ കടന്നു വിദ്യാർഥികളെ വിരട്ടിയോടിച്ചു. തുടർന്ന് എട്ട് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
സംഘർഷവുമായി ബന്ധപ്പെട്ടു എട്ടു എസ്എഫ്ഐ പ്രവർത്തകരെ സെൻട്രൽ പോലീസ് അറസ്റ്റുചെയ്തു ജാമ്യത്തിൽ വിട്ടു. മഹാരാജാസ് കോളജിലെ കെഎസ്യു യൂണിറ്റ് സെക്രട്ടറിയും രണ്ടാം വർഷ ബിരുദ വിദ്യാർഥികളുമായ പ്രിയ, ടെക്സണ്, യൂണിറ്റ് വൈസ് പ്രസിഡന്റും ഒന്നാംവർഷ ബിരുദ വിദ്യാർഥിയുമായ നെദീം എന്നിവർക്കാണ് ഇന്നലെ രാവിലെ മർദനമേറ്റത്. ഹരി കൃഷ്ണൻ, ജിഷ്ണു, രാഹുൽ കൃഷ്ണൻ, സിദ്ധാർഥൻ, കെ.വി. നന്ദു, ആർ.ജിതിൻ, മുഹമ്മദ് റാഷിദ്, ആർഷോ എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പം കുത്തേറ്റ എസ്എഫ്ഐ നേതാവ് അർജുന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നു കെഎസ്യു ആരോപിച്ചു. 21നു വൈകിട്ടു മഹാരാജാസ് കോളജ് വളപ്പിനകത്ത് കെഎസ്യു പ്രവർത്തകനും ഇക്കണോമിക്സ് ഒന്നാം വർഷബിരുദ വിദ്യാർഥിയുമായ കൃഷ്ണലാലിനു മർദനമേറ്റതുമായി ബന്ധപ്പെട്ട സംഭവമാണു സംഘർഷത്തിൽ കലാശിച്ചത്.
എറണാകുളം ഗവ.ലോ കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും എറണാകുളം ഏരിയ സെക്രട്ടറിയുമായ ആർഷോയുടെ നേതൃത്വത്തിലാണു കൃഷ്ണലാലിനെ ആക്രമിച്ചതെന്നാണു കെഎസ്യുവിന്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ സമരത്തിന് കെഎസ്യു ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ക്ലാസുകൾ കേന്ദ്രീകരിച്ച് കെഎസ്യു പ്രവർത്തകർ കാന്പയിൻ നടത്തുന്നതിനിടെയാണ് എസ്എഫ്ഐ സംഘർഷത്തിന് തുടക്കമിട്ടത്.
കെഎസ്യു പ്രവർത്തകരായ പ്രിയ, ടെക്സണ്, നെദീം എന്നിവരെ ഒന്നാംനിലയിൽ നിന്നു താഴേക്കു പിടിച്ചു വലിച്ചശേഷം മർദിക്കുകയായിരുന്നു. സംഘർഷം കനത്തതോടെ സെൻട്രൽ സിഐ അനന്തലാലിന്റെ നേതൃത്വത്തിൽ പോലീസ് കാന്പസിൽ കടന്നു വിദ്യാർഥികളെ വിരട്ടിയോടിച്ചു. തുടർന്ന് എട്ട് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.