തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ പുതിയ ചെയർമാനായി കർഷക കോണ്ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് പി.എ. ബാലൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഇന്നലെ തിരുവനന്തപുരത്തു ചേർന്ന മിൽമയുടെ ബോർഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറു വർഷമായി മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. തൃശൂർ ജില്ലയിലെ അവിണിശേരി സ്വദേശിയാണ്.
മിൽമയുടെ രൂപീകരണത്തിന് മുൻപ് തൃശൂർ ജില്ലാ മിൽക്ക് സപ്ലൈ യൂണിയന്റെ ഡയറക്ടർ ആയി ക്ഷീരമേഖലയിൽ സജീവ പ്രവർത്തകനായിരുന്നു. മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. 2013 ൽ ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിംഗ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും 2008-ലെ മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ ധവളവിപ്ലവം നടപ്പാക്കുന്നതിനുവേണ്ടി നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് തീരുമാന പ്രകാരം 1980-ൽ രൂപീകൃതമായ മിൽമ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങളിലൊന്നാണ്. പ്രയാർ ഗോപാലകൃഷ്ണനും പി.ടി. ഗോപാലക്കുറുപ്പിനും ശേഷം മിൽമയുടെ തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ചെയർമാനാണു പി.എ. ബാലൻ മാസ്റ്റർ.
മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറു വർഷമായി മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. തൃശൂർ ജില്ലയിലെ അവിണിശേരി സ്വദേശിയാണ്.
മിൽമയുടെ രൂപീകരണത്തിന് മുൻപ് തൃശൂർ ജില്ലാ മിൽക്ക് സപ്ലൈ യൂണിയന്റെ ഡയറക്ടർ ആയി ക്ഷീരമേഖലയിൽ സജീവ പ്രവർത്തകനായിരുന്നു. മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. 2013 ൽ ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിംഗ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും 2008-ലെ മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ ധവളവിപ്ലവം നടപ്പാക്കുന്നതിനുവേണ്ടി നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് തീരുമാന പ്രകാരം 1980-ൽ രൂപീകൃതമായ മിൽമ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങളിലൊന്നാണ്. പ്രയാർ ഗോപാലകൃഷ്ണനും പി.ടി. ഗോപാലക്കുറുപ്പിനും ശേഷം മിൽമയുടെ തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ചെയർമാനാണു പി.എ. ബാലൻ മാസ്റ്റർ.