തൊടുപുഴ: പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പവർ ഹൗസ് നിർമാണമുൾപ്പെടെ പൂർത്തിയാക്കാൻ ടെൻഡർ ക്ഷണിച്ചിട്ടും ഏറ്റെടുക്കാൻ ആളില്ല. 70.45 കോടി രൂപയുടെ അനുബന്ധ ടെൻഡറിൽ ആരും പങ്കെടുക്കാത്തതാണ് കെഎസ്ഇബിയെ കുഴയ്ക്കുന്നത്.
കഴിഞ്ഞ 18 വരെയാണ് ടെൻഡർ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. ടെൻഡർ തുറക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത് ഇന്നലെയാണ്. സമയപരിധി അവസാനിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആരും എത്തിയില്ല. പള്ളിവാസൽ പവർ ഹൗസിന്റെ അപകടഭീഷണിയിലായ പെൻസ്റ്റോക്കുകൾ മാറ്റിസ്ഥാപിക്കലും ഇതോടെ അനിശ്ചിതത്വത്തിലായി. പന്ത്രണ്ടു വർഷം മുന്പ് നിർമാണം തുടങ്ങിയ പദ്ധതി ഇനിയും നീളുമെന്നുറപ്പായി.
കഴിഞ്ഞ 18 വരെയാണ് ടെൻഡർ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. ടെൻഡർ തുറക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത് ഇന്നലെയാണ്. സമയപരിധി അവസാനിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആരും എത്തിയില്ല. പള്ളിവാസൽ പവർ ഹൗസിന്റെ അപകടഭീഷണിയിലായ പെൻസ്റ്റോക്കുകൾ മാറ്റിസ്ഥാപിക്കലും ഇതോടെ അനിശ്ചിതത്വത്തിലായി. പന്ത്രണ്ടു വർഷം മുന്പ് നിർമാണം തുടങ്ങിയ പദ്ധതി ഇനിയും നീളുമെന്നുറപ്പായി.