കൊച്ചി: സമകാലീന കലാസൃഷ്ടികളുടെ തത്സമയ ലേലത്തിലൂടെ ആർട്ട് റൈസസ് ഫോർ കേരള (എആർകെ) നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3.2 കോടി രൂപ സമാഹരിച്ചു.
സാഫ്റോണാർട്ടും കൊച്ചി ബിനാലെ ഫൗണ്ടേഷനും സംയുക്തമായി കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ സംഘടിപ്പിച്ച ലേലത്തിൽ മുൻനിര ഇന്ത്യൻ കലാകാരന്മാരും ഗാലറിക്കാരും കലാവസ്തുക്കൾ ശേഖരിക്കുന്നവരും സംഭാവന ചെയ്ത 42 കലാസൃഷ്ടികളാണ് അണിനിരത്തിയത്. മുഴുവൻ കലാസൃഷ്ടികളും വിറ്റുപോയി.
അനീഷ് കപൂറിന്റെ "അണ്ടൈറ്റിൽഡ്’ (2018) എന്ന നീല കാൻവാസിൽ മരപ്പശകൊണ്ടുള്ള കലാസൃഷ്ടി 1.3 കോടി രൂപയ്ക്കാണ് ലേലം കൊണ്ടത്. മാർച്ച് 29 വരെ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് പ്രധാനമായും സഹായം ലഭിക്കുന്നത് കേരള സർക്കാരിൽനിന്നാണെന്നും നവകേരള സൃഷ്ടിക്കായി കലാസമൂഹത്തെ ഒത്തൊരുമിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്നും കൊച്ചി ബിനാലെ ഫൗണ്ടഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
കലാവസ്തുക്കൾ ശേഖരിക്കുന്ന ഇന്ത്യയിലെ പ്രമുഖർക്കൊപ്പം കേരളത്തിലെ പുത്തൻ തലമുറയിലുള്ളവരും ഈ ദൗത്യത്തിൽ ഭാഗഭാക്കായി. ഇത്തരം പ്രവണത ഇവിടെയുള്ള കലാന്തരീക്ഷത്തിന് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് ഒരിക്കൽകൂടി കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്നതെന്ന് സാഫ്റോണാർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദിനേശ് വസിറാനി പറഞ്ഞു. ലേലത്തിന് കലാസൃഷ്ടികൾ സംഭാവന ചെയ്ത കലാസമൂഹത്തോട് അദ്ദേഹം നന്ദി പറഞ്ഞു.
പ്രമുഖ കലാകാരന്മാരുടെ കലാസൃഷ്ടികളുടെ ലേലത്തിലൂടെ സമാഹരിച്ച തുക നവകേരള സൃഷ്ടിക്കായി സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി ബിനാലെക്കായി ധനസമാഹരണത്തിന് 2015, 2017 വർഷങ്ങളിൽ സഹകരിച്ചിട്ടുളള സാഫ്റോണാർട്ട് ഇത് മൂന്നാം തവണയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിക്കുന്നത്.
സാഫ്റോണാർട്ടും കൊച്ചി ബിനാലെ ഫൗണ്ടേഷനും സംയുക്തമായി കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ സംഘടിപ്പിച്ച ലേലത്തിൽ മുൻനിര ഇന്ത്യൻ കലാകാരന്മാരും ഗാലറിക്കാരും കലാവസ്തുക്കൾ ശേഖരിക്കുന്നവരും സംഭാവന ചെയ്ത 42 കലാസൃഷ്ടികളാണ് അണിനിരത്തിയത്. മുഴുവൻ കലാസൃഷ്ടികളും വിറ്റുപോയി.
അനീഷ് കപൂറിന്റെ "അണ്ടൈറ്റിൽഡ്’ (2018) എന്ന നീല കാൻവാസിൽ മരപ്പശകൊണ്ടുള്ള കലാസൃഷ്ടി 1.3 കോടി രൂപയ്ക്കാണ് ലേലം കൊണ്ടത്. മാർച്ച് 29 വരെ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് പ്രധാനമായും സഹായം ലഭിക്കുന്നത് കേരള സർക്കാരിൽനിന്നാണെന്നും നവകേരള സൃഷ്ടിക്കായി കലാസമൂഹത്തെ ഒത്തൊരുമിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്നും കൊച്ചി ബിനാലെ ഫൗണ്ടഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
കലാവസ്തുക്കൾ ശേഖരിക്കുന്ന ഇന്ത്യയിലെ പ്രമുഖർക്കൊപ്പം കേരളത്തിലെ പുത്തൻ തലമുറയിലുള്ളവരും ഈ ദൗത്യത്തിൽ ഭാഗഭാക്കായി. ഇത്തരം പ്രവണത ഇവിടെയുള്ള കലാന്തരീക്ഷത്തിന് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് ഒരിക്കൽകൂടി കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്നതെന്ന് സാഫ്റോണാർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദിനേശ് വസിറാനി പറഞ്ഞു. ലേലത്തിന് കലാസൃഷ്ടികൾ സംഭാവന ചെയ്ത കലാസമൂഹത്തോട് അദ്ദേഹം നന്ദി പറഞ്ഞു.
പ്രമുഖ കലാകാരന്മാരുടെ കലാസൃഷ്ടികളുടെ ലേലത്തിലൂടെ സമാഹരിച്ച തുക നവകേരള സൃഷ്ടിക്കായി സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി ബിനാലെക്കായി ധനസമാഹരണത്തിന് 2015, 2017 വർഷങ്ങളിൽ സഹകരിച്ചിട്ടുളള സാഫ്റോണാർട്ട് ഇത് മൂന്നാം തവണയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിക്കുന്നത്.